കെ എസ് ആർ ടി സി യിലെ കൊള്ളക്കാരെ സ്ഥലം മാറ്റം കൊണ്ട് രക്ഷിക്കാൻ ശ്രമം.

തിരുവനന്തപുരം/ 2012-15 കാലത്ത് കെ.എസ്.ആർ.ടി.സിയിൽ നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കിയതിന് പിറകെ അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിനെതിരെ വെറും ഒരു സ്ഥലം മാറ്റം മാത്രമുള്ള അച്ചടക്ക നടപടി. നിലവിൽ കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ശ്രീകുമാറിനെ എറണാകുളത്തേക്കാണ് സ്ഥലംമാറ്റി കൊണ്ടാണ് ശിക്ഷണ നടപടിയെന്നാണ് വിവരം. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടാമത്തെയാൾ മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഷറഫാണ് ശ്രീകുമാർ, ഷറഫ് അടക്കം വമ്പൻ ലോബിയാണ് കെ എസ് ആർ ടി സി യുടെ ഉള്ള ലാഭം നഷ്ട്ടത്തിലാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നത്.
കെ.എസ്.ആർ.ടി.സിയിൽ വൻ പ്രതിസന്ധിയാണെന്നും ടിക്കറ്റ് മെഷീനിലും വർക്‌ഷോപ്പ് സാമഗ്രികൾ വാങ്ങുന്നതിലും വെട്ടിപ്പ് നടത്തിയെന്നും സി.എൻ.ജിയെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പ് തുടരാനാണെന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.
ഇടത് പക്ഷ യൂണിയന്റെ പിന്തുണയുള്ള ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വെട്ടിപ്പ് ലോബി തന്നെയാണ് കെ എസ് ആർ ടി സി യിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ച ടോമിൻ തച്ചങ്കരിയെ പോലും തുരത്തിയത്. കെ എസ് ആർ ടി സി യിൽ തുടർച്ചയായി നടന്നു വന്നിരുന്ന കൊള്ളയുടെ കഥകൾ സംബന്ധിച്ച ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിനു പിറകെ വലത് ഇടത് ട്രേഡ് യൂണിയൻ സംഘടനകളായ ഐ.എൻ.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധിച്ചിരുന്നതും ഈ സാഹചര്യത്തിലാണ്.
തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കാനാണ് എം.ഡിയുടെ ശ്രമമെന്നാണ് പ്രഭാകറിന്റെ പ്രസ്താവനയിൽ സി.ഐ.ടി.യു പ്രതികരിച്ചത്. അനുചിതമായ പ്രസ്‌താവനയാണ് എം.ഡിയുടേതെന്ന് എളമരം കരീം പറഞ്ഞിരുന്നു. ഐ.എൻ.ടി.യു.സിയുടെ സംഘടനയായ ടിഡിഎഫ് തമ്പാനൂർ ബസ്‌സ്‌റ്റാന്റിൽ നിന്ന് ട്രാൻസ്‌പോർട്ട് ഭവനിലേക്ക് ബിജു പ്രഭാകറിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയുമുണ്ടായി.