ലൈഫ് മിഷൻ അഴിമതി,എഫ്.സി.ആർ.എ ലംഘനമുണ്ടെന്ന് അറിയിച്ചു, സി.ബി.ഐ അന്വേഷണത്തിനുളള സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി.

കൊച്ചി / ലൈഫ് മിഷൻ അഴിമതി കേസിൽ പ്രഥമദൃഷ്‌ട്യാ എഫ്.സി.ആർ.എ ലംഘനമുണ്ടെന്ന് അറിയിച്ചിട്ടും സി.ബി.ഐ അന്വേഷണത്തിനുളള സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. തിങ്കളാഴ്‌ച കേസിൽ വീണ്ടും വാദം കേൾക്കാനിരിക്കുകയാണ്. കേസിൽ പ്രഥമദൃഷ്‌ട്യാ എഫ്.സി.ആർ.എ ലംഘനമുണ്ടെന്നും സീൽ ചെയ്‌ത കവറിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാമെന്നുമാണ് സിബിഐ ഇപ്പോൾ കോടതിയെ അറിയിച്ചിട്ടുള്ളത്.ലൈഫ് മിഷന്‍ പദ്ധതിയില്‍ ദുരൂഹതയെന്ന് ഹൈക്കോടതി പറയുകയുണ്ടായി. നിയമസാധുതയില്ലെങ്കില്‍ എങ്ങനെ വിദേശ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പിടാനാകുമെന്ന് കോടതി ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ലൈഫ്‌മിഷനിൽ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നും കേന്ദ്ര ഏജൻസികൾ പരിധി ലംഘിക്കുകയാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിക്കുകയുണ്ടായി. ഇന്ത്യൻ യൂണിയനിൽപെട്ട ഒരു സംസ്ഥാനത്ത് കുറ്റകൃത്യമായി കണ്ടെത്തി രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ സി ബി ഐ അന്വേഷണത്തെ ഒരു സംസ്ഥാന സർക്കാർ തുടരാൻ അനുവദിക്കാത്തത് കേരളത്തിൽ ഇത് ആദ്യമാണ്. മുൻപ് ഒക്‌ടോബർ മാസത്തിലാണ് രണ്ട് മാസത്തേക്ക് സർക്കാരിന്റെ വാദഗതികളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ യുണിടാകിനെതി രായ അന്വേഷണം സിബിഐയ്‌ക്ക് മുന്നോട്ട് കൊണ്ടുപോകാമെന്ന് മുൻപ് ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും, എഫ്.സി.ആർ.എ ലംഘനമുൾപ്പടെയുള്ള ലൈഫ് മിഷനെതിരെയുള്ള അന്വേഷണം ഹൈക്കോടതി തടയുകയായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലാത്തതിനാലാണ് ആദ്യം സ്‌റ്റേ അനുവദിക്കുന്നത്.യു.എ.ഇയിലെ റെഡ്‌ക്രസന്റും ലൈഫ് മിഷനുമായുളള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിൽ നിർമ്മിച്ച വീടുകൾ, ഹെൽത്ത് സെന്റർ എന്നിവ നിർമ്മിക്കുന്ന പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാണ്കേ സിനാസ്‌പദമായിട്ടുള്ള മുഖ്യ ആരോപണം. എന്നാൽ പദ്ധതിയിൽ സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ വിദേശധനം കൈപ്പറ്റിയിട്ടില്ലെന്നാണ് ലൈഫ്‌മിഷൻ സി.ഇ.ഒ മുൻപ് കോടതിയെ അറിയിക്കുന്നത്. എന്നാൽ ലൈഫ് മിഷനാണ് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതെന്നത് സർക്കാർ തന്നെ വെളിപ്പെടുത്തിയിടുന്നതാണ്. മാത്രമല്ല,സർക്കാർ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.