CrimeDeathEditor's ChoiceLatest NewsNationalNews

വസ്തു തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍.

ന്യൂഡല്‍ഹി: വസ്തു തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. രാജവിഹാര്‍ സ്വദേശി ദിലീപ് ഝാ (35)നെയാണ് സഹോദരങ്ങള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ഔട്ടര്‍ ഡല്‍ഹിയിലെ മുനക് കനാലില്‍ നിന്നും കണ്ടെത്തി. മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലില്‍ ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു.

സംഭവത്തില്‍ ദിലീപിന്റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. വസ്തു തര്‍ക്കത്തിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം രൂക്ഷമായപ്പോള്‍ സഹോദരങ്ങള്‍ ദിലീപിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ടെയ്‌ലര്‍ ഷോപ്പിന്റെ ലോഗോ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്.

ഇതിനിടെ സംശയം തോന്നാതിരിക്കാന്‍ ദിലീപിനെ കാണാനില്ലെന്നും സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കാണാതായ ദിലീപിന്റെ മൃതദേഹം തന്നെയാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് രണ്ട് സഹോദരങ്ങളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.
ഇവരുടെ പെരുമാറ്റത്തില്‍ ഉണ്ടായ ചില വിള്ളലുകളാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ മൊഴിയിയും ഇവര്‍ക്ക് എതിരെ ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. ഇവര്‍ സ്വന്തം വീട്ടിലായിരുന്ന സമയത്ത് ജീവന് ഭീഷണിയുണ്ടെന്ന് കാര്യം ഫോണില്‍ സംസാരിക്കവെ ഭര്‍ത്താവ് അറിയിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.
വസ്തു തര്‍ക്കത്തിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ രാത്രി പതിനൊന്നു മണിയോടെ ഇയാളെ കൊലപ്പെടുത്തി മൃതദേഹം ഒരു ചെറിയ ഇരുമ്പു പെട്ടിയിലാക്കി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. പിറ്റേ ദിവസം പോലീസ് സ്റ്റേഷനിലെത്തി സഹോദരനെ കാണാനില്ലെന്ന് കാട്ടി പരാതിയും നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button