പൊലീസ് ചട്ട ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം.

തിരുവനന്തപുരം / മാധ്യമങ്ങളുടെ വായടക്കാൻ സംസ്ഥാന സർക്കാർ കൊണ്ട് വന്ന വിവാദ പൊലീസ് ചട്ട ഭേദഗതി പിൻവലിക്കാൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രി സഭ തീരുമാനം സർക്കാർ ഗവർണറെ അറിയിക്കും. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയക്കുന്നുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചാണ് മന്ത്രി സഭ ഈ തീരുമാനം കൈകൊണ്ടത്. സൈബർ സുരക്ഷയ്ക്കായി പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്കുശേഷം കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഓർഡിനൻസ് വിഷയം ചർച്ച ചെയ്യാൻ 3.30ന് പ്രത്യേക മന്ത്രിസഭായോഗം ചേരുകയായിരുന്നു.

നിലവിലുണ്ടായിരുന്ന പോലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനായിരുന്നു ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. നവംബർ മാസം 22ന് ഓർഡിനൻസ് പുറത്തിറക്കുകയായിരുന്നു. ഏതെങ്കിലും വ്യക്തിയെ ഭീഷണി പ്പെടുത്തുന്നതിനോ അപമാനി ക്കുന്നതിനോ അപകീര്‍ത്തിപ്പെടു ത്തുന്നതിനോ ആയി ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉണ്ടായിരുന്നത്. പൊലീസ് ആക്ടിൽ എഴുതി ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയരുകയായിരുന്നു. സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമെന്നത് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ തന്നെ സൂചനകൾ വന്നതോടെയാണ് വിമർശനം ശക്തമാകുന്നത്. സിപിഎം കേന്ദ്ര നേതൃത്വവും, സി പി ഐ യും നിയമത്തിനെതിരെ പരസ്യമായി രംഗത് വരുകയായിരുന്നു. പിന്നീട് നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചര്‍ച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു.