പെൺകുട്ടികളുടെ വിവാഹ പ്രായവും 21 വയസ്സാക്കുമെന്ന് റിപ്പോർട്ട്.

പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിന് സമാനമായി 21 വയസ്സാക്കുമെന്ന് റിപ്പോർട്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയത്തിനു പിറകെയാണ് ഇത് സംബന്ധിച്ച നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റം വരുത്തുന്നതിലേക്ക്, പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വിവാഹ പ്രായത്തിൽ തീരുമാനമെടുക്കും.
ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, മാതൃമരണ നിരക്ക് കുറയ്ക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ സർക്കാർ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ്
ഇതിനായുള്ള ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.