ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

കോവിഡ് മഹാമാരിക്കെതിരെ ലോകം പ്രതിക്ഷയോടെ ഉറ്റ് നോക്കിയിരുന്ന ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗംകണ്ടെത്തിയതിനെ
ത്തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിയിരുന്നത്. വിഷയത്തെ സംബന്ധിച്ച് പഠിക്കുന്നതിനായി നടന്ന സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. രാജ്യത്തുടനീളം വാക്സിൻ പരീക്ഷണം പുനരാരംഭിക്കും, ഓക്സ്ഫഡ് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ
എം.എച്ച്.ആർ.എയുടേയും ശുപാർശകളെ തുടർന്നാണ് തീരുമാനം.
ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സർവകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയിൽ വാക്സിന്റെ ട്രയൽ നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിർത്തിവെക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
18,000 ത്തോളം സന്നദ്ധപ്രവർത്തകർക്ക്
വാക്സിൻ കുത്തിവെച്ചതിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്. യുകെയിൽ വാക്സിൻ നിർമാണത്തിൽ സർവകലാശാലയ്ക്കൊപ്പം കൈകോർക്കുന്നത് ഔഷധനിർമാണ കമ്പനിയായ ആസ്ട്രസെനേകയാണ്.