നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു, വിവാദമായ പൊലീസ് നിയമ ഭേദഗതി ഇതോടെ അസാധുവായി.

തിരുവനന്തപുരം/ മാധ്യമങ്ങളുടെ വായ അടപ്പിക്കാൻ സംസ്ഥാന സർക്കാർ കൊണ്ട് വന്ന, പൊലീസ് നിയമ ഭേദഗതി പിൻവലിക്കാ നുള്ള ഓർഡിനൻസിന് അംഗീകാരമായി. നിയമ ഭേദഗതി പിൻവലി ക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. വിവാദമായ പൊലീസ് നിയമ ഭേദഗതി ഇതോടെ അസാധുവായി. ചൊവ്വാഴ്ചയാണ് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് ഭേദഗതി പിന്‍വലിക്കാനുള്ള ഓർഡിന ന്‍സ് ഗവർണർക്ക് അയച്ചത്. ഇന്ന് നിയമ ഭേദഗതി പിൻവലിക്കാനു ള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടുകയായിരുന്നു. സംസ്ഥാന മന്ത്രി സഭാ ചരിത്രത്തിലാദ്യമായാണ് റിപ്പീലിംഗ് ഓർഡിനൻസ് (നിയമഭേ ദഗതി പിൻവലിച്ചുകൊണ്ടുളള ഓർഡിനൻസ്) അവതരിപ്പിക്കുന്നത്.
നിയമ ഭേദഗതി കടുത്ത വിമർശനത്തിന്ന് ഇടയാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് പൊലീസ് നിയമ ഭേദഗതിയെന്ന് ദേശീയ തലത്തിൽ വിമർശനമുയർന്ന തോടെയാണ് ഓർഡിനൻസ് പിൻവലിക്കുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്. സി.പി.എമ്മിനുളളിലും ഇടത് മുന്നണിയിലും ജനങ്ങളിലും ഓർഡിനൻസിനെതിരെ വലിയ വിമർശനമാണ് യുണ്ടായത്. ഓർഡിനൻസ് നടപ്പാക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒടുവിൽ പ്രഖ്യാപിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും രാഷ്ട്രീയ സമ്മര്‍ദ്ദമേറും എന്ന അവസ്ഥ വന്നതിനാലാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തു ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം എന്ന വഴി തേടിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുളള അഭിപ്രായ അതിക്രമ ങ്ങളുടെ ദുരുപയോഗം തടയുന്നതിന്റെ പേരിലാണ് മാധ്യമങ്ങളുടെ വായടപ്പിക്കാൻ ലക്‌ഷ്യം വെക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരുന്നത്. ഒക്ടോബർ 21 ലെ മന്ത്രിസഭാ യോഗത്തിൽ ആണ് മുഖ്യമന്ത്രി വിവാദ പൊലീസ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.