കോവിഡ് രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്ന് പൊലീസ് കണ്ടെത്തല്‍.

കൊച്ചി / കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്ന് പൊലീസ് കണ്ടെത്തല്‍. ഹാരിസ് മരിച്ചതിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നും, പരാതിയില്‍ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കളെ അറിയിച്ചതോടെ കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കോവിഡ് രോഗിയായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കളമശേരി മെഡിക്കല്‍ കോളജിന്‍റെ വീഴ്ച കാരണമല്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയതോടെയാണ് പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി കുടുംബം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 27നാണ് ഹാരിസ് മരണപ്പെടുന്നത്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശവും ജൂനിയര്‍ ഡോകടര്‍ നജ്മ സലീമിന്റെ വെളി പെടുത്തലും ഉണ്ടാകുന്നതിന് മുമ്പേ കുടുംബം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നതുമാണ്. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കേസില്‍ ഹാരിസിന്‍റെ ഭാര്യയുടെ മൊഴിയോ മറ്റ് ഡിജിറ്റ്ല്‍ തെളിവുകളോ പൊലീസ് ശേഖരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.