ബലാത്സംഗക്കേസുകളിലെ പ്രതികളെ പാകിസ്ഥാനിൽ വന്ധ്യംകരണം ചെയ്യും.

ഇസ്‌ലാമാബാദ് / ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകര ണം ചെയ്യാൻ പാകിസ്ഥാൻ നിയമ നിർമ്മാണം കൊണ്ട് വരുന്നു. ഇക്കാര്യത്തിൽ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്ത്വ ത്തില്‍ അംഗീകാരം നല്‍കിയതായും, ലൈംഗികാതിക്ര മകേസുകളുടെ വിചാരണ വേഗത്തിലാക്കാൻ തീരുമാനമായതായും ഇസ്‌ലാമാബാ ദിൽ നിന്നുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ആണ് പറയുന്നത്. പീഡന കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.
ലൈംഗികാതിക്രമം തടയാനായി പാകിസ്താന്‍ നിയമമന്ത്രാലയം തയ്യാറാക്കിയ കരട് രേഖ കാബിനറ്റ് മീറ്റിംഗില്‍ അവതരിപ്പിച്ചതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗകേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലാന്‍ കാബിനറ്റ് മീറ്റിംഗിനിടെ ചില മന്ത്രി മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വന്ധ്യംകരണം അതി ന് തുടക്കമാകട്ടെയെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങ ളൊന്നും തന്നെ ഉണ്ടായിട്ടില്ല. ബലാത്സംഗകേസുകളിലെ വിചാരണ വേഗത്തിലാക്കുക, സാക്ഷികളുടെ സംരക്ഷണം എന്നിവ കരട് രേഖയി ല്‍ ഉണ്ടെന്നാണ് വിവരം. വ്യക്തവും സുതാര്യവും കര്‍ശനവുമായ രീതിയില്‍ തന്നെ നിയമനിര്‍മ്മാണം നടപ്പാക്കും. ബലാത്സംഗത്തി നിരയായവര്‍ക്ക് യാതൊരു ഭയവുമില്ലാതെ ഉപദ്രവിച്ചവര്‍ക്കെതിരെ പരാതി നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.