CovidGulfKerala NewsLatest News

വന്ദേഭാരത് നാലാംഘട്ടത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങള്‍.

വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് നാലാംഘട്ടം ജൂലായ് ഒന്നുമുതല്‍ ആരംഭിക്കും. കേരളത്തിലേക്ക് നാലാം ഘട്ടത്തിൽ 94 വിമാനങ്ങളാണ് ഉള്ളത്. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള ഇപ്പോള്‍ പുറത്തുവന്ന ഷെഡ്യൂൾ പ്രകാരം, 16000 പേരെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വിമാനത്തില്‍ 177 പേരെ വരെ ഒരു ട്രിപ്പിൾ കൊണ്ടുവരാം. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ കേരളത്തിലേക്ക് ദിവസം 40 മുതൽ 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

യുഎഇ, ഒമാന്‍, ബഹ്‌റൈന്‍,സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് നാലാം ഘട്ടത്തില്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒമാനില്‍നിന്നും ബഹ്‌റൈനില്‍ നിന്നുമാണ് കൂടുതല്‍ വിമാനങ്ങളുള്ളത്. 38 വിമാനങ്ങളാണ് നാലാംഘട്ടത്തില്‍ ബഹ്റൈനില്‍ നിന്നുള്ളത്. 39 വിമാനങ്ങള്‍ യുഎഇയില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഒമാനില്‍ നിന്ന് 13 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍ നിന്നും ഓരോ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നതിൽ പെടും. അതേസമയം, സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യം കൂടിയായ സൗദി അറേബ്യയെ നാലാംഘട്ടത്തിൽ തഴഞ്ഞിരിക്കുകയാണെന്നാണ് പ്രവാസികളുടെ ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button