എം ശിവശങ്കറിനെ കോടതി ഉത്തരവ് വന്ന ഉടനെ എൻഫോഴ്‌സ്‌മെന്റ് പൊക്കി.

സംസ്ഥാന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോടതി ഉത്തരവ് വന്ന ഉടനെ എൻഫോഴ്‌സ്‌മെന്റ് പൊക്കി. കോടതി ജാമ്യം നിഷേധിച്ച ഉടൻ എൻഫോഴ്‌സ്‌മെന്റ് ശിവശങ്കർ ചികിത്സയിൽ കഴിയുന്ന ആയുവേദ ആശുപത്രിയിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസുമായി ബന്ധപെട്ടു കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചിരുന്നു. കസ്റ്റംസിനും ഒരുപടിമുന്നിൽ ഇ ഡി ശിവശങ്കറിനെ റാഞ്ചിയെടുക്കുകയായിരുന്നു എന്ന് വേണം പറയാൻ.
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ജോലി നോക്കി വരവേ മുഖ്യമന്ത്രിയുടെ ഓഫീസ് സൗകര്യങ്ങൾ പോലും ദുരുപയോഗപ്പെടുത്തി സ്വർണ്ണക്കടത്ത് ഉൾപ്പടെ കുറ്റ കൃത്യങ്ങൾക്ക് പ്രതികളെശിവശങ്കർ സാഹായിച്ചിരുന്നതായ തെളിവുകൾ നിരത്തി മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത ഇ ഡി യും, കസ്റ്റംസും ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യും.
ശിവശങ്കർ ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിലെത്തിയാണ് ഇ ഡി കസ്റ്റഡിയിൽ എടുക്കുന്നത്. സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ തെളിവടക്കം സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ് വാദിക്കുകയുണ്ടായി. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കുകയായിരുന്നു.