AutoBusinessCrimeEditor's ChoiceLatest NewsLaw,NationalNewsUncategorized

പാരിസ്ഥിതിക നാശം സൃഷ്ട്ടിക്കും വിധം മലിനീകരണം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം അടക്കം നാല് കമ്പനികള്‍ക്ക് 286 കോടി പിഴ ശിക്ഷ.

പാരിസ്ഥിതിക നാശം സൃഷ്ട്ടിക്കും വിധം പ്രവര്‍ത്തിച്ചതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം അടക്കം നാല് കമ്പനികള്‍ക്ക് 286 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടു. നാല് കമ്പനികളും ചേര്‍ന്നാണ് 286 കോടി രൂപ പിഴ അടയ്ക്കേണ്ടത്. മുംബൈയില്‍ വായുമലിനീകരണത്തിന് കാരണമാകും വിധം പ്രവര്‍ത്തിച്ചെന്നാണ് ഇവര്‍ക്കെതിരായി ആരോപിക്കപ്പെട്ട കുറ്റം. എച്ച്പിസിഎല്‍ 76.5 കോടിയും എഇജിഐഎസ് 142 കോടിയും ബിപിസിഎല്‍ 7.5 കോടിയും എസ്എല്‍സിഎല്‍ 20 ലക്ഷവുമാണ് പിഴയടക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയിൽ പറഞ്ഞിട്ടുള്ളത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പരാതിയുമായി ബന്ധപെട്ടു മലിനീകരണത്തിന്റെ തോത് വിലയിരുത്തിയത്. മുംബൈ മഹുല്‍, അമ്പപദ ഗ്രാമവാസികള്‍ 2014 ല്‍ നല്‍കിയ പരാതിയിന്മേലാണ് ആറ് വര്‍ഷത്തിന് ശേഷം വിധി ഉണ്ടായിരിക്കുന്നത്.

കമ്പനികള്‍ നല്‍കുന്ന തുക ഉപയോഗിച്ച് അഞ്ച് വര്‍ഷം കൊണ്ട് പ്രദേശത്തെ വായു പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഹരിത ട്രിബുണൽ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിനായി പത്തംഗ സമിതിയെയും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എകെ ഗോയല്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. സമിതിയില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ രണ്ടംഗങ്ങളും, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഒരു പ്രതിനിധിയും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധിയും, ജില്ലാ മജിസ്‌ട്രേറ്റും, എന്‍ഇഇആര്‍ഐ, ടിഐഎസ്എസ് മുംബൈ, ഐഐടി മുംബൈ, കെഇഎം ഹോസ്പിറ്റല്‍ എന്നിവരുടെ പ്രതിനിധികളും മഹാരാഷട്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയും അംഗമായ സമിതിയെയാണ് പ്രദേശത്തെ വായു പൂര്‍വസ്ഥിതിയിലാക്കാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button