തൂക്കി ഉള്ളിൽ ഇടേണ്ടത് ഗണേഷ് കുമാർ എം എൽ എ യെ

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്യേണ്ടത് ഗണേഷ് കുമാറിനെ.
പത്തനാപുരം/ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരകൻ കെ ബി ഗണേഷ് കുമാർ എം എൽ എ. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളിയെ തൂക്കുകയാണെങ്കിൽ അറസ്റ് ചെയ്യേണ്ടത് കെ ബി ഗണേഷ് കുമാറിനെയാണ്. ഗണേഷ് പറഞ്ഞ പ്രകാരമാണ് ഗണേഷിന്റെ ഓഫീസിൽ സെക്രട്ടറി എന്ന് പറയുന്ന ബി. പ്രദീപ്കുമാർ സാക്ഷിയെ സ്വാധീനിക്കാനായി കാസർകോടിന് പോകുന്നത്. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മുഖ്യ പ്രതിയുടെ രക്ഷക്കായി അമ്മയുടെ അംഗങ്ങളായ ചിലർ നടത്തിയ രഹസ്യ യോഗത്തിനു ശേഷമായിരുന്നു ഇത്. യോഗതീരുമാനപ്രകാരം ഗണേഷിന്റെ പത്തനാപുരത്തെ എം എൽ എ ഓഫീസിൽ വെച്ച് നടന്ന ഗൂഡാലോചനക്കു ശേഷമാണ് സാക്ഷിയെ സ്വാധീനിക്കാൻ ആര് പോകണമെന്ന് തീരുമാനിക്കുന്നത്. ബിനീഷ് കൊടിയേരിയെ വെല്ലുന്ന അംഗബലമാണ് ഗണേഷിന് പത്തനാപുരത്ത് ഉള്ളത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ആണ് ഇപ്പോഴും പ്രദീപിനൊപ്പം, ഓഫീസിൽ ഉണ്ടാവാറുള്ളത്. ഗണേഷ് ഓഫിസിൽ ഇല്ലാത്ത സമയമൊമൊക്കെ ഒരു ഗുണ്ടാ സംഘമാണ് ഓഫീസിന്റെ ഭരണമെന്നുവേണമെങ്കിൽ പറയാം. ഒരു തമിഴ് സ്റ്റൈലിൽ പറഞ്ഞാൽ കട്ടപഞ്ചായത്ത്,സാധാ ഒത്തു തീർപ്പ്, വിരട്ടൽ, വട്ടി പലിശ വസൂൽ ചെയ്യൽ തുടങ്ങി,ഒരു സമാന്തര പോലീസ് സ്റ്റേഷന്റെ പ്രവർത്തനമാണ് എം എൽ എ ഓഫീസ്എന്ന് പറഞ്ഞാൽ അധികമാവില്ല. പത്തനാപുരം പോലീസ് സ്റ്റേഷനെ വെല്ലുന്ന ഇടപാടുകളാണ് എം എൽ എ ഓഫീസിൽ നടക്കുന്നത്. ഏതു ക്രിമിനലിനെയും സംരംക്ഷിക്കുന്ന രക്ഷകനായിട്ടാണ് എം എൽ എ ഓഫീസ് പ്രവർത്തിച്ചു വരുന്നിരുന്നത്. അത് കൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസിൽ ഗണേഷ് പ്രറഞ്ഞ പ്രകാരം ഗുണ്ടാ സംഘം പ്രവർത്തിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മൊത്തം ചുമതല ഏറ്റെടുത്തു ഞാൻ തന്നെ പോയിട്ടു കാര്യങ്ങൾ ശരിയാക്കി തരാമെന്നു പ്രദീപ് ഗണേഷിനോട് പറയുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിനു പിന്നിൽ കരുക്കൾ നീക്കിയ കെ ബി ഗണേഷ് കുമാർ എം എൽ എ. ഓഫീസ് സെക്രട്ടറിയേ കരുവാക്കുകയായിരുന്നു. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയുടെ പേരിൽ ഇക്കാര്യത്തിൽ തെളിവ് ഉൾപ്പടെ ലഭിച്ചിട്ടും കേസ് അന്വേഷിക്കുന്ന പോലീസ് അയാളെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തശേഷം എം എൽ എ യുടെ സമ്മർദ്ദത്തിന് വഴങ്ങി അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ ചേർന്ന രഹസ്യ യോഗത്തിലായായിരുന്നു സാക്ഷികളെ സ്വാധീനിക്കാൻ കരുക്കൾ നീക്കുന്നത്തിനു പ്രദീപിന്റെ യാത്ര.
നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം നടത്തുന്നതിൽ ഗണേഷ് ആണ് മുഖ്യ പങ്ക് വഹിച്ചിരുന്നത്. ഈ യോഗത്തിൽ കാസർകോട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സഹായി ബി. പ്രദീപ്കുമാർ പങ്കെടുത്തിരുന്നു എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ എം എൽ എ കെ ബി കെ ബി ഗണേഷ് കുമാറിന് യോഗം നടന്നതുമായി ബന്ധപെട്ടുള്ള പങ്കു പോലീസിന് വ്യക്തമാവുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് യോഗം ചേർന്നതായി സ്പെഷ്യൽ ബ്രാഞ്ച് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നത്. ഈ പശ്ചാത്തലമാണ് യോഗത്തെ ഗൗരവമായി കാണാൻ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
കാസർകോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ പ്രത്യേക ഫോണും സിം കാർഡുമൊക്കെ പ്രദീപ് എടുത്തിരുന്നു എന്നതും കണ്ടെത്തിയിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ചു രജിസ്റ്റർ ചെയ്ത കേസിൽ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. എം എൽ എ യുടെ ഉൾപ്പടെ കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് പൊലീസിന് ഇക്കാര്യത്തിൽ ഉണ്ടായത്. സിം കാർഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസർ കോടായിരുന്നു ലൊക്കേഷനെന്നതും പ്രധാനപ്പെട്ട വിവരവും പോലീസിന് ലഭിച്ചിരുന്നതാണ്. പ്രദീപിന്റെ ജാമ്യഅപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ഒഴിവാക്കാനാണ്സമ്മർദ്ദം ഉണ്ടായത്. ഇതെല്ലം ഇടതു പക്ഷ എം എൽ എയുടെ മുഖം രക്ഷിക്കാനാണെന്നതാണ് ആക്ഷേപം.