

പ്രവാസികള്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാനസർക്കാർ, ട്രൂനാറ്റ് റെസ്റ്റിനും പിറകെ ഏറ്റവുമൊടുവിൽ മലക്കം മറിഞ്ഞ് പിപിഇ കിറ്റ് മതിയെന്നാക്കി. പ്രവാസികള്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധനയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് പിപിഇ കിറ്റ് ധരിച്ച് വരാം എന്നാക്കി സർക്കാർ നിലപാട്. വിമാന കമ്പനികള്‍ ഇതിനായി സൗകര്യം ചെയ്തു കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബഹ്റൈനും സൗദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു.ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും വിയോജിപ്പ് അറിയിച്ചു. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാട്ടിലേക്ക് വരാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് തീരുമാനം.
Post Your Comments