CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ശിവശങ്കറിന്‌ മൂന്ന് ഫോണുകൾ, ഒന്നേ ഉള്ളൂ എന്ന് പറഞ്ഞത് കള്ളം, ഒരു ഫോണ്‍ കൂടി കണ്ടെത്തി, ഇനി ഒന്ന് കണ്ടെത്തണം.

കൊച്ചി /വിവാദമായ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപെട്ടു അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ മൂന്ന് ഫോണുകള്‍ ഉപയോഗി ച്ചിരുന്നെന്നും ഒരു ഫോണ്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് കള്ളം പറയുകയായിരുന്നു എന്നും കസ്റ്റംസ് കണ്ടെത്തി. ഇതില്‍ ഒരു ഫോണ്‍ ഞായറാഴ്ച കണ്ടെത്തി. ഒരു ഫോണ്‍ കൂടി ഇനി കണ്ടെത്താ നുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ഒരു ദിവസത്തേക്ക് കൂടി കോടതി റിമാന്‍‍ഡ് ചെയ്തു. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ചൊവ്വാ ഴ്ച തീരുമാനമെടുക്കാനിരിക്കുകയാണ്. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തുകയുണ്ടായി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി തുടർന്ന് നിര്‍ദേശം നല്‍കി. ഇവരെ മൂന്നു ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button