Kerala NewsLatest NewsPolitics

ആവശ്യമാണെങ്കില്‍ വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്തക്ക് എതിര്‍പ്പില്ല -നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങള്‍

കോഴിക്കോട്: വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാദം ശരിയല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പക്ഷേ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലാകണം വനിതകളെസ്ഥാനാര്‍ഥികളാക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

”മുസ്ലിംലീഗിനെ വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ നിന്നും വിലക്കുന്നത് സമസ്തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്ലിം ലീഗ് മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ്. മുസ്ലിം പേരുണ്ടെങ്കിലും ലീഗ് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. മുസ്ലിംലീഗിനെ സംബന്ധിച്ച്‌ സ്ഥാനാര്‍ഥികളെ സംവരണ സീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടി വന്നേക്കാം. അങ്ങനെ പരിഗണിച്ചില്ലെങ്കില്‍ അവരുടെ ശക്തി നഷ്ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. സംവരണ സീറ്റില്‍ പരിഗണിക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്ത സീറ്റുകളിലേക്കും

പരിഗണിക്കകെപ്പടേണ്ട സന്ദര്‍ഭങ്ങളില്‍ പരിഗണിച്ചാല്‍ തെറ്റാണെന്ന് പറയാനാവില്ല. ഇതുമായി ബന്ധപ്പെട്ട് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു.നിങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെങ്കില്‍ എതിരായ സാഹചര്യത്തില്‍ നിര്‍ത്തുന്നതിനോട് സമസ്തക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചു. പോഷക സംഘടനയുടെ അഭിപ്രായങ്ങള്‍ സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല” – ജിഫ്രി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് വനിതകളെ സ്ഥാനാര്‍ഥികളാക്കാത്തിന് പിന്നില്‍ സമസ്തയുടെ സമ്മര്‍ദ്ദമാണെന്ന ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ നിലപാടാണ് ജിഫ്രി തങ്ങളുടേത്. കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ ദിവസം ജിഫ്രി തങ്ങളുടെ ആശിര്‍വാദം തേടി സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button