CovidDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
സുഗതകുമാരിക്ക് കേരളം ഔദ്യോഗിക ബഹുമതികളോടെ വിടചൊല്ലി.

തിരുവനന്തപുരം / മലയാളത്തിലെ പ്രിയങ്കരിയായ കവയിത്രി സുഗതകുമാരിക്ക് കേരളം ഔദ്യോഗിക ബഹുമതികളോടെ വിടചൊല്ലി. തൈക്കാട് ശാന്തികവാടത്തിലെ വൈദ്യുതി ശ്‌മശാനത്തിൽ വൈകുന്നേരം 4.15ന് ഭൗതികശരീരം സംസ്‌കരിച്ചു. വൈറസ് പ്രോട്ടോകോൾ പാലിച്ച് നടന്ന സംസ്‌കാരത്തിൽ ചടങ്ങിൽ പൊലീസ് സുഗതകുമാരിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മന്ത്രി കടകംപളളി സുരേന്ദ്രൻ, ജില്ലാ കളക്‌ടർ നവ്ജ്യോത് ഖോസ എന്നിവർ പി.പി.ഇ കിറ്റണിഞ്ഞ് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. മകൾ ലക്ഷ്‌മി, കവയിത്രിയുടെ സഹോദരി ഹൃദയകുമാരിയുടെ മകൾ ശ്രീദേവി പിളള, മരുമകൻ പന്മനാഭൻ വിഷ്‌ണു എന്നീ കുടുംബാംഗങ്ങൾ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.