കേരളവും സി ബി ഐ യെ വിലക്കാനൊരുങ്ങുന്നു.

കേരളത്തിൽ സിബിഐയെ വിലക്കാന്‍ ആലോചിക്കുന്നു. സിബിഐ ക്ക് അന്വേഷണത്തിന് നൽകിയ കേസുകളുടെ അനുമതി പിൻവലി ക്കുന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷണൻ, മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് ഉന്നയിച്ചിട്ടുള്ളത്.
സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ മാതൃക പിന്തുടാനുള്ള നീക്കമാന് ഇക്കാര്യത്തിൽ സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം. സി.ബി.ഐയെ വിലക്കണമെന്ന ആവശ്യം സി.പി.എം ഔദ്യോഗികമായി തന്നെ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി തീരുമാനത്തോടെ ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്‌ഷ്യം വെക്കുന്നതെന്നു വേണം കരുതാൻ.
ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ അന്വേഷണമാണ് വിലക്കേർപ്പെടുത്താനുള്ള സി.പി.എം നീക്കത്തിനു മുഖ്യ കാരണ മായിട്ടുള്ളത്. സംസ്ഥാന സർക്കാരിന്‍റെ അനുമതിയോ ഹൈക്കോടതിയുടെ നിർദ്ദേശമോ ഇല്ലാതെ അനിൽ അക്കര എം.എല്‍.എയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ കേസിൽ, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് സർക്കാരിനെ തീർത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാർട്ടിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളില്‍ നിയമോപദേശം വാങ്ങി തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് വിവരം.