കേരളത്തിൽ കോവിഡ് കുതിക്കുന്നു; നവംബറോടെ മൂർദ്ധന്യത്തിലെത്തും

കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിലെന്ന് റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി 8.7 മാത്രമാണ്. കേരളത്തില്‍ നിയന്ത്രണാതീതമായി കോവിഡ് വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. ജൂണ്‍ 1-13 കാലയളവില്‍ ദേശീയ ശരാശരി 7.4 ശതമാനമായിരുന്നപ്പോള്‍ കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക് 1.6 ശതമാനം മാത്രമായിരുന്നു. ജൂലൈ 25- ആഗസ്ത് 18 കാലയളവില്‍ ദേശീയ ശരാശരി 11 ആയി ഉയര്‍ന്നപ്പോള്‍ കേരളം പോസിറ്റിവിറ്റി നിരക്കില്‍ 4.8 % ആയി പിടിച്ചു നിര്‍ത്തി. ഇപ്പോള്‍ ദേശീയ ശരാശരി 8.7 ആയി ചുരുങ്ങുമ്പോഴാണ് കേരളം 12നും മുകളിലേക്ക് ഉയരുന്നത്.കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി.
100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരും ദിവസങ്ങളിലും കോവിഡ് ഗ്രാഫ് കുത്തനെ ഉയരും എന്നതിന്‍റെ സൂചനയാണ് ഈ കണക്കുകള്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാകും കേരളത്തില്‍ കോവിഡ് വ്യാപനം മൂര്‍ദ്ധന്യാവസ്ഥയിലെത്തുക എന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്.
അതേസമയം, രാജ്യത്ത് ഇതാദ്യമായി ഒരു ദിവസം ഒരു ലക്ഷത്തിലേറെ പേർ രോഗമുക്തരായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ 1,01,468 പേരാണു രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 44,97,867 ആയിട്ടുണ്ട്. റിക്കവറി നിരക്ക് 80.86 ശതമാനമായി ഉയർന്നു.
അതേസമയം, രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 55 ലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 75,083 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 55.62 ലക്ഷത്തിലേറെയാണ് മൊത്തം രോഗബാധിതർ. 1,053 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 88,935 ആയി. 1.60 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. ആക്റ്റിവ് കേസുകൾ 9,75,861 ആണ്. ചികിത്സയിലുള്ളവർ മൊത്തം കേസ് ലോഡിന്‍റെ 17.54 ശതമാനമായി കുറഞ്ഞു. സെപ്റ്റംബർ പതിനാറിനാണ് ആണ് രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 50 ലക്ഷം കടന്നത്. 9.33 ലക്ഷത്തിലേറെ സാംപിളുകൾ തിങ്കളാഴ്ച പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്.
സമീപദിവസങ്ങളിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 86,961 പേർക്കാണു കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. അതിനു മുൻപുള്ള ദിവസം 92,605 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. അതിനു തലേന്ന് 93,337 പേർക്കും. കഴിഞ്ഞ ബുധനാഴ്ചയിലെ പരിശോധനയിൽ 97,894 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയായി രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഇതാദ്യമായി തിങ്കളാഴ്ച ഒരു ലക്ഷത്തിലേറെ പേർ രോഗമുക്തരായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 1,01,468 പേരാണു രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 44,97,867 ആയിട്ടുണ്ട്. റിക്കവറി നിരക്ക് 80.86 ശതമാനമായി ഉയർന്നിരിക്കുകയുമാണ്.