Kerala NewsLatest NewsLaw,Local NewsNationalNews

അട്ടപ്പാടി ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി; പണം തിരിച്ചടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. അതേ കരാറുകാരന് ബോയ്‌സ് ഹോലസ്റ്റല്‍ നിര്‍മാണം ഏല്‍പ്പിച്ചപ്പോളാണ് തട്ടിപ്പ് പുറത്ത് വരുന്നത്.

അഗളില്‍ ഐ ടി ഡി പിയുടെ കീഴില്‍ നിര്‍മിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന്റെ മറവിലാണ് പതിനഞ്ചുലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. ഹോസ്റ്റല്‍ നിര്‍മാണത്തിനുള്ള പണം കൈപ്പറ്റിയിട്ടും നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ ബിജുകുമാര്‍ എസ് ടി കമ്മിഷന് പരാതി നല്‍കിയതോടെയാണ് വെട്ടിപ്പ് പുറത്ത് വരുന്നത്. കരാറുകാരന്‍ മുഹമ്മദ് ജക്കീറില്‍നിന്ന് തുക ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് മണ്ണാര്‍ക്കാട് തഹസില്‍ നടപടി ആരംഭിച്ചെങ്കിലും റവന്യൂ റിക്കവറി പോലുമുണ്ടായില്ല. പട്ടിക വര്‍ഗ വകുപ്പും ആര്‍ ഡി ഓയും ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം. വിവാദത്തിന്റെ ചുഴിയില്‍നില്‍ക്കുമ്പോഴും ഇതേ കരാറുകാരനുതന്നെ ബോയ്‌സ് ഹോസ്റ്റലിന്റെ കരാറും നല്‍കിയിട്ടുണ്ട്. ഇതിനായി പണവും കൈപ്പറ്റിയിട്ടുണ്ട്. ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് കരാറുകാരന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പൂര്‍ത്തിയാക്കാതിരുന്ന ഗേള്‍സ് ഹോസ്റ്റല്‍ പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റെ അധിക കേന്ദ്രസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നും അതിനാല്‍ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഐ ടി ഡി പി ഓഫിസര്‍ തന്നെ ആവശ്യപ്പെട്ടു. ഇതാണ് അഴിമതിയില്‍ പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥരെക്കൂടി സംശയത്തിന്റെ നിഴലിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button