സ്വര്‍ണക്കള്ളകടത്തുകള്‍ക്ക് തീവ്ര വര്‍ഗീയ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എക്ക് കേരള പൊലീസിന്റെ റിപ്പോര്‍ട്ട്.

കേരളത്തിലെ സ്വര്‍ണക്കള്ളകടത്തുകള്‍ക്ക് തീവ്ര വര്‍ഗീയ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എക്ക് കേരള പൊലീസിന്റെ റിപ്പോര്‍ട്ട്. ഒരു മലയാളം ന്യൂസ് ചാനലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടക്കുന്നതെന്നും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് പ്രധാനമായും കള്ളക്കടത്ത് നടക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു വര്‍ഷം നൂറ് കിലോ സ്വര്‍ണവും 1000 കോടിയുടെ ഹവാല ഇടപാടുകളും കൊടുവള്ളിയിലേക്ക് എത്തുകയും പ്രചരിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീകളെയും കുട്ടികളെയും കാരിയര്‍മാരാക്കാറുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
സ്ത്രീകളെ കണ്ടെത്തുന്നത് പുത്തന്‍ കുരിശ് സ്വദേശിനിയാണെന്നും വടകര സ്വദേശിയായ ഏജന്റിന് തീവ്ര ഇടത് സംഘടനയുമായി ബന്ധമുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും ചാനൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണകള്ളക്കടത്തിലെ മൂന്നാം പ്രതിയായി എന്‍.ഐ.എ ഉള്‍പ്പെടുത്തിയ ഫൈസല്‍ ഫരീദ് കൊച്ചി സ്വദേശി എന്ന നിലയില്‍ നല്‍കിയത് തെറ്റായ വിവരമാണെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.