സർക്കാരിന്റെ ചില പദ്ധതികളിലും ഇടപാടുകളിലും കോടികളുടെ കൊള്ള, പിന്നിൽ വമ്പൻ സ്രാവുകൾ.

കൊച്ചി / യു എ ഇ കോൺസുലേറ്റുമായി ബന്ധപെട്ട് നടപ്പാക്കിയ തുൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ ചില പദ്ധതികളിലും ഇടപാടുകളിലും വൻതോതിൽ കമ്മീഷൻ ചിലർക്ക് ലഭിച്ചതായും, ഈ കള്ളപ്പണം സ്വർണക്കടത്തിൽ ഇറക്കിയിട്ടു ള്ളതായും കസ്റ്റംസ് സംശയിക്കുന്നു. ചാരിറ്റിയുടെയും, ദുരിതാശ്വാ സഫണ്ടിന്റെയും മറവിലായിരുന്നു ഇത് മുഖ്യമായും നടന്നിട്ടുള്ളത്. നാട്ടിലെ ജനങ്ങൾക്ക് എന്ന പേരിൽ കൊണ്ട് വന്ന പദ്ധതികളിൽ നിന്നും പണത്തിൽ നിന്നും വമ്പൻ സ്രാവുകൾ കോടികൾ അടിച്ചു മാറ്റി. കേരളത്തിലെ ചില കള്ളപ്പണ, കമ്മിഷൻ ഇടപാടുകളും ഡോളർ കടത്തു കേസും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്നയുടെയും, സരിത്തി ന്റെയും മൊഴികളാണ് ഇക്കാര്യം ദൃഢപ്പെടുത്തുന്നത്. കള്ളപ്പണ ഇടപാടിനെയും, ഡോളർ കടത്തിനെ യും ബന്ധിപ്പിക്കുന്നതും ഈ മൊഴികൾ തന്നെ. പ്രമുഖർക്ക് കമ്മിഷൻ ഇനത്തിൽ ലഭിച്ച കോടികൾ വരുന്ന കള്ളപ്പണം സ്വർണക്ക ടത്തിൽ ഇറക്കിയിട്ടുണ്ടെന്നും കസ്റ്റംസ് കരുതുന്നു. കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത
ഇതിനു മുൻപ് കസ്റ്റംസ് ചോദ്യം ചെയ്തിരുന്ന ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നൽകിയിരുന്നു. കേസന്വേഷണത്തിന്റെ തുടക്കത്തിൽ കസ്റ്റംസ് ഈ മൊഴികൾ അത്ര കാര്യമായി എടുത്തിരുന്നില്ല. യുഎഇ കോൺസു ലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാ രിന്റെ ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിക്കുകയുണ്ടായി. വിദേശികൾക്കു ബന്ധമുള്ള ഇടപാടുകളും ഇതോടൊപ്പം നടന്നു. യുഎഇ കോൺസുലേറ്റിലെ ചില മുൻ ഉദ്യോഗസ്ഥർ, കോൺസുലേറ്റിന്റെ അതിഥികളായെത്തിയ ചില വിദേശികൾ, വിദേശികൾ സന്ദർശിച്ച ചില പ്രമുഖ വ്യക്തികൾ, ഒരു പ്രമുഖ മലയാളി വ്യവസായി തുടങ്ങിയവരെ കേന്ദ്ര ഏജൻസി ഇപ്പോൾ അന്വേഷണം നടത്തി വരുകയാണ്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രിക്കു കൈമാറിയ 4 ലക്ഷം ഡോളറും 90 ലക്ഷം രൂപയും കമ്മിഷൻ ആണെന്നാണ് യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്. ഡോളർ കരിഞ്ചന്തയിൽനിന്നു സംഘടിപ്പിക്കാൻ നിരവധി ബാങ്ക് ഉദ്യോഗസ്ഥർ സന്തോഷ് ഈപ്പനെ സഹായിച്ചിട്ടുണ്ട്. ഈ ബാങ്ക് ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്.