Editor's ChoiceKerala NewsLatest NewsLocal NewsNews

ഉന്നതരിൽ പലർക്കും പിടിച്ചില്ല, ഓപ്പറഷൻ സ്ക്രീൻ പൊടുന്നനെ നിർത്തി.

തിരുവനന്തപുരം / കോടതി നിർദേശ പ്രകാരം സംസ്ഥാനത്ത് ഓപ്പറഷൻ സ്ക്രീൻ എന്ന പേരിൽ നടത്തിവന്ന കർശന വാഹന പരിശോധന ഉന്നതരിൽ പലർക്കും പിടിക്കാതായതോടെ പൊടുന്നനെ നിർത്തി. റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് കൂട്ടായ്മയിലാണ് ഓപ്പറേഷൻ സ്‌ക്രീൻ നിർത്താൻ നിർദ്ദേശിച്ചത്. ഓപ്പറേഷൻ സ്ക്രീൻ ആരംഭിച്ചതോടെ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമടക്കം വാഹനങ്ങളിലെ കർട്ടൻ നീക്കം ചെയ്യേണ്ടി വന്നിരുന്നു.

മന്ത്രിമാർ, എം എൽ എ മാർ മറ്റു ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, തുടങ്ങി സൺ ഫിലിം ഒട്ടിച്ച വാഹങ്ങളിൽ അല്ലാതെ യാത്ര ചെയ്യാൻ കഴിയാത്തവർ അടക്കം കാർട്ടനും, ഗ്ളാസുകളിൽ ഒട്ടിച്ച ഫിലുമുകളും നീക്കം ചെയ്യേണ്ട സാഹചര്യം വന്നതോടെയാണ്
ഇതിനായുള്ള കർശന വാഹന പരിശോധന പൊടുംനനെ നിർത്തിയത്. പൊതുവിൽ റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗതാഗത കമ്മിഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റന്നാൾ തുടങ്ങുന്ന ‘റോഡ് സുരക്ഷ മാസം’ പരിശോധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണിതെന്നും പറയുന്നു. നിയമ ലംഘകരെ കണ്ടെത്താൻ വാഹന പരിശോധനകൾ തുടരുന്നതാണ്.

കോടതി നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറഷൻ സ്ക്രീൻ എന്ന പേരിൽ കർശന വാഹന പരിശോധന തുടങ്ങുന്നത്.
സംസ്ഥാനത്തെ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ ഫെബ്രുവരി 17 മുതൽ ആണ് പരിശോധന ആരംഭിക്കുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക വാഹന പരിശോധന ഇതോടെ ഉണ്ടാവില്ല. വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ നടപടി തുടരും. പരിശോധനയിൽ ഇതുവരെ അയ്യായിരത്തോളം വാഹനങ്ങൾ ക്കാന് പിഴയിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button