CrimeDeathKerala NewsLatest NewsLaw,NewsPolitics

സഞ്ജിത്തിന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അതീവ രഹസ്യമായാണ് പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈര്‍, സുഹൃത്തുക്കളും നെന്മാറ സ്വദേശികളുമായ സലാം, ഇസ്ഹാക് എന്നിവരാണ് പിടിയിലായത്.

നാലു മാസം മുന്‍പ് മുണ്ടക്കയത്തെത്തിയ സുബൈര്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തില്‍ പങ്കുള്ള സുഹൃത്തുക്കള്‍ ഇയാേെളാടൊപ്പം എന്നാണ് ഇവിടെയെത്തിയതെന്ന് ബേക്കറി ഉടമയ്ക്കും കെട്ടിട ഉടമയ്ക്കും വിവരമില്ല. പോലീസ് പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. പ്രാദേശിക പോലീസ് അറിയാതെയായിരുന്നു പ്രത്യേക സംഘത്തിന്റെ റെയ്ഡ്.

നാല് മാസങ്ങള്‍ക്ക് മുമ്പ് ബേക്കറിയില്‍ ജോലിക്കെത്തിയ ആള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ബേക്കറി ഉടമ ജീവനക്കാര്‍ക്കായി എടുത്തു നല്‍കിയ മുറിയിലാണ് ഇവരെ താമസിപ്പിച്ചതെന്നാണ് അറിയുന്നത്.

കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ ആക്ഷേപം ശക്തമായിരുന്നു. അതേസമയം പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍ നിന്ന് ചാക്കില്‍പ്പൊതിഞ്ഞ നിലയില്‍ നാല് വടിവാളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വൈകുന്നതിനാല്‍ ഇവ സഞ്ജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button