CrimeEditor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

മന്ത്രി ജലീലിന് കുരുക്ക്, സ്വര്‍ണക്കടത്തില്‍ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.

രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ചട്ടങ്ങൾ ലംഘിച്ചു വിദേശ നയതന്ത്ര പ്രതിനിധികളുമായി ഇടപാടുകൾ നടത്തുകയും, രാജ്യ ദ്രോഹകുറ്റം ആരോപിക്കപ്പെട്ട പ്രതികൾ അടങ്ങുന്ന സ്വർണ്ണക്കള്ളക്കടത്ത് കേസുമായും ബന്ധപ്പെട്ട് കേരളത്തിലെ ഒരു സംസ്ഥാന മന്ത്രിയെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക നീക്കത്തിന്റെ ഭാഗമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്, കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് മന്ത്രി ജലീലിനോട് ഇ ഡി നിര്ദേശിച്ചിട്ടുള്ളതായിടാന് റിപ്പോർട്ട്.
ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയ സംഭവത്തിലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നതാണ്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്.

ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് ചില സൂചനകൾ ലഭിച്ചിരുന്നു. യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മന്ത്രി ജലീനെതിരെ ഇത് സംബന്ധിച്ച് റിപ്പോർട്ടുകളും നൽകിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തില്‍ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. രാജ്യത്തിൻറെ ചരിത്രത്തിൽ കള്ളക്കടത്തുമായി ബന്ധപെട്ടു ഒരുമന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് ആദ്യമായാണ്.

കെടി ജലീല്‍ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ വിവരശേഖരണം നടത്തിയിരുന്നു. ജലീലിനെതിരെ വിവിധ കോടതികളില്‍ നല്‍കിയ സ്വകാര്യ അന്യായങ്ങളുടെ തുടര്‍നടപടികള്‍ക്കായി പത്തിലധികം പേര്‍ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിവര ശേഖരണം തുടങ്ങിയത്. യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഇഡിയും കസ്റ്റംസും എന്‍ഐഎയും ശേഖരിച്ചിരുന്നതുമാണ്. റംസാന്‍ കിറ്റിനൊപ്പം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ ആന്‍ ആണ് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നാണ് ജലീല്‍ സ്വയം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഖുറാന്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഒന്നും പാഴ്സല്‍ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍സുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകുകയായിരുന്നു. കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.

തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. എന്നാല്‍,എന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല. നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്‌നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതില്‍ നിന്നാണ് മതഗ്രന്ധങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

സർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപെട്ടു മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ സർക്കാർ തീർത്തും വെട്ടിലാകും.
ആരോപണ വിധേയനായ മന്ത്രി പ്രോട്ടോകോൾ ലംഘനങ്ങൾ നടത്തിയിട്ടുള്ളതിന്റെ തെളിവുകൾ കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ ശേഖരിച്ചിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന മന്ത്രിക്കെതിരെ തുടർനടപടികൾ വരും മുൻപ് സർക്കാറിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടുകൾ നിർണ്ണായകമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button