CrimeLatest NewsNationalNewsWorld

പാക്കിസ്ഥാന്‍ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഭീതിയില്‍

ന്യൂഡല്‍ഹി: യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ വെടിവച്ചുകൊന്ന നേവിയുടെ നടപടിയില്‍ പാക്ക് സര്‍ക്കാര്‍ ഭീതിയിലെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ദ്വാരക തീരത്തിനടത്തുള്ള അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത്. ഇതില്‍ പിഎംഎസ്എയ്‌ക്കെതിരെ പോര്‍ബന്തര്‍ നവി ബന്ദര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

10 പാകിസ്ഥാന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെയാണ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തത്. നയതന്ത്ര തലത്തില്‍ വിഷയം ശക്തമായി ഉയര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. സംഭവത്തെ ഏറെ ഗൗരവത്തോടെ കാണുന്നു എന്നുപറഞ്ഞ ഇന്ത്യ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ കയറി പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പ് ഇന്ത്യയുട ആത്മാഭിമാനത്തിനേറ്റ ക്ഷതമായാണ് കണക്കാക്കുന്നത്.

അതിനാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള കടുത്ത നടപടികള്‍ പാക്കിസ്ഥാന്‍ ഭയപ്പെടുന്നുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ ശ്രീധര്‍ രമേഷ് ചാമ്രെ (32) ആണ് കൊല്ലപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ പാക് സേന ബന്ദികളാക്കിയ ശേഷം വൈകിട്ടോടെ തിരിച്ചുവിട്ടു. ഗുജറാത്തിലെ ഓഖയില്‍ നിന്നും പുറപ്പെട്ട ജല്‍പരിയെന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്.

പാക് സേന വെടിയുതിര്‍ക്കുമ്പോള്‍ ശ്രീധര്‍ ബോട്ടിന്റെ ക്യാബിനില്‍ ആയിരുന്നു. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ നെഞ്ചില്‍ ഏറ്റത്. ഇതിനു പകരം ചോദിക്കണമെന്ന ആവശ്യം രാജ്യത്തുടനീളം ശക്തമായിട്ടുണ്ട്. ഇക്കാര്യം പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഇതാണ് പാക്കിസ്ഥാനെ പേടിപ്പിക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button