കുട്ടികൾ അതും ഒരു ജീവിതാനുഭവം ആയി കണക്കാക്കിയിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്യം വേദനിച്ചിട്ടുണ്ടാകും. പതിയെപ്പതിയെ ജീവിതത്തിലെ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അത് മാറിയിട്ടുണ്ടാകും.

തിരുവനന്തപുരം/ കുട്ടികൾ അതും ഒരു ജീവിതാനുഭവം ആയി കണക്കാക്കിയിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്യം വേദനിച്ചിട്ടുണ്ടാകും. പതിയെപ്പതിയെ ജീവിതത്തിലെ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അത് മാറിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും മകൾ വീണ വിജയനും തമ്മിലുള്ള വിവാഹത്തെത്തടർന്ന് കുടുംബത്തിന് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുടുംബത്തെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതി വരുത്തേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് മുഖ്യമത്രി പിണറായി വിജയൻ ഇക്കാര്യം ദേശാഭിമാനി വാരികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ലാവ്ലിൻ കാലത്ത് ഭാര്യ കമല നേരിടേണ്ടിവന്ന ആക്ഷേപത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന പിണറായി വിജയൻ, അവർ കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. ഇതും ഇതിലപ്പുറവും കേൾക്കേണ്ടി വരുമെന്ന് അവർക്ക് അറിയാം. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാൻ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്. ഒഞ്ചിയം സമര സേനാനിയായ ആണ്ടി മാസ്റ്ററുടെ മകളാണ് കമല. പൂവിരിച്ച പാതയിലൂടെയാവില്ല യാത്രയെന്ന് അവർക്ക് അറിയാം. അസത്യങ്ങൾ തുടരെത്തുടരെ കേൾക്കേണ്ടി വന്നപ്പോഴും അതവരെ ക്ഷീണിപ്പിച്ചിട്ടില്ല. ഏതൊക്കെ ഏജൻസികൾ അന്വേഷിച്ചു, കമല ഇന്റർനാഷ്ണൽ പോയിട്ട് കമ എന്നൊരു വാക്ക് കണ്ടെത്താൻ കഴിഞ്ഞോ? മടിയിൽ കനമില്ലാത്തവർക്ക് ഭയപ്പെടേണ്ടെന്നും അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.