Editor's ChoiceKerala NewsLatest NewsLocal NewsNews

ജലീലിന്റെ രാജിക്കായി സംസ്ഥാനത്തെങ്ങും പ്രതിഷേധം തുടരുന്നു.

മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകപ്രതിഷേധം തുടരുകയാണ്. തുടര്ച്ചയായ നാലാം ദിവസവും പ്രതിഷേധം ശക്തമായിരുന്നു. തിരുവനന്തപുരത്ത് യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് തെരുവുയുദ്ധമായി വരെ മാറി.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിയും വീശി. കെ.എസ്.ശബരീനാഥന്‍, ഷാഫി പറമ്പിൽ എന്നിവർക്കടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് സംഘർഷത്തിൽ പരുക്കേറ്റു. യുവമോർച്ച, മഹിളാ മോർച്ച പ്രതിഷേധത്തിനു നേരേയും പൊലീസ് ലാത്തിവീശി.
എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുൻപിൽ ജലീലിന്‍റെ കോലം കത്തിച്ചു. യുവമോ‍ര്‍ച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും അക്രമാസക്തമായി. നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. . യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു നിരവധി പ്രവർത്തകർക്ക് പരിക്കിട്ടു .
കണ്ണൂരിലും സ്ഥിതി ഇതൊക്കെ തന്നെയാണ് ഇ.പി ജയരാജന്‍റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാപ്പിനിശേരിയിലെ വീട്ടിലേക്ക്മാർച്ച നടത്തി . പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലത്ത് മഹിളമോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചും അക്രമാസക്തമായതിനെ തുടർന്ന് .പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
വയനാട്ടിലും കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കെഎസ്‌യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരുമാന് പ്രധിഷേധം സംഘടിപ്പിച്ചത് . മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.
മഹിളാ മോർച്ച പ്രവർത്തകർക്കെതിരേ ഉണ്ടായ അക്രമത്തിലും, പ്രതിഷേധ സമരങ്ങൾക്കെതിരേ നടക്കുന്ന നരനായാടിലും പ്രതിഷേധിച്ച് മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ കോലം കത്തിച്ചു. ഇതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റ് പടിക്കൽ എൻഡിഎ ജില്ലാ കമ്മിറ്റി ധർണ്ണയും നടത്തി.
എറണാകുളത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ചമൈക്കുകയും നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു . ആലപ്പുഴയില്‍ എംഎസ്എഫ് പ്രവര്‍ത്തകരും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.മന്ത്രിമാരായ കെ.ടി.ജലീലും ഇ.പി.ജയരാജനും രാജിവക്കാണണമെന്നു ആവശ്യപ്പെട്ടു പ്രതിപക്ഷ പ്രതിഷേധം തലസ്ഥാനത്തും സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലും നാലാം ദിവസവും തുടരുകയാണ് .
കണ്ണൂർ അരോളിയിൽ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മരിച്ചു നടത്തുകയും, മാർച്ചിൽ സംഘർഷമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.മരിച്ചു ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന നേതാവ് സന്ദീപ് വാരിയാരെ പോലീസ് അറസ്റ്റ് ചെയ്തു . അതേസമയം പാപ്പിനിശ്ശേരി ടൗണിൽ യുവമോർച്ച–ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button