നാൽപ്പതിലധികം ബലാൽസംഘ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: നാൽപ്പതിലധികം കേസുകളിൽ പ്രതിയായ ബലാൽസംഘക്കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബലാത്സംഗകേസിൽ മൂന്നാഴ്ചയായി ഒളിവിൽ കഴിഞ്ഞ പ്രതി മലപ്പുറം പുറത്തൂർ പാലക്കവളപ്പിൽ ശിഹാബുദ്ദീൻ(37) ആണ് അറസ്റ്റിലായത്. മടവൂർ സി എം മഖാം പരിസരത്ത് വെച്ച് കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ കെ അഷ്റഫിന്റെ നേതൃത്വത്തിലലുള്ള സ്പെഷ്യൽ സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ ടി വി ധനഞ്ജയദാസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലായി നാൽപതിലധികം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീനെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്ന ഉസ്താദിന്റെ പേര് പറഞ്ഞ് ചതിയിൽപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കലും ചിലരെ മാനഭംഗപ്പെടുത്തി ഭീഷണിപ്പെടുത്തലുമാണ് ഇയാളുടെ രീതി.
14 ഓളം സിം കാർഡുകളുകൾ ഉപയോഗിക്കുന്ന ഇയാൾ വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമായി നിരന്തരം യാത്രയിലായിരിക്കും. പ്രത്യേക അന്വേഷണ സംഘം മൂന്നാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. ജൂനിയർ എസ്‌ഐ വിപിൻ ടി എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിഹാബുദ്ദീനെ പിടികൂടിയത്.