ശുപാർശകൾ സി.എം. രവീന്ദ്രനെ കുരുക്കിലാക്കുമോ ?, മറുപടികൾ ശിവശങ്കർ സ്റ്റൈൽ, വ്യക്തതയില്ലാത്ത മറുപടികൾ, ദുരൂഹത.

തിരുവനന്തപുരം/ മുഖ്യ മന്ത്രി പിണറായി വിജയൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടു ദിവസങ്ങൾ 26 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും പല കാര്യങ്ങള്‍ക്കും വ്യക്തത വന്നിട്ടില്ല. മറുപടികളുടെ കാര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന്റെ സ്റ്റൈൽ ആണ് രവീന്ദ്രനും പിന്തുടരുന്നത്. പല മറുപടികളും ദുരൂത ഉണ്ടാക്കുന്നതാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടി ആയതിനാൽ പല കാര്യങ്ങളിലും, പലർക്കും ശുപാർശകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് രവീന്ദ്രൻ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇ ഡി യുടെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം നല്‍കാന്‍ രവീന്ദ്രന് കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്.
ചോദ്യങ്ങൾക്കുള്ള രവീന്ദ്രന്റെ പ്രതികരണത്തിൽ ഇ ഡി ക്ക് അസംതൃപ്തി ഉണ്ട്. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ നേരത്തെ ശേഖരിച്ച ശേഷമാണ് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ഈ നിലപാട് തുടർന്നാൽ കൂടുതൽ കുരുക്കുകളിലേക്കായിരിക്കും രവീന്ദ്രൻ ചെന്നെത്തുക. രവീന്ദ്രന്റെ വരുമാനവും ആസ്തിയും തമ്മിൽ രാപകൽ വ്യത്യാസമാണ് ഉള്ളത്. രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍ അസ്ഥിയുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല. അതിനാൽ കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഉണ്ടെകിൽ ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച എത്തികാണാന് നിർദേശിച്ചിട്ടുള്ളത്.
വിദേശയാത്രയുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കാൻ രവീന്ദ്രൻ ഇതുവരെ തയ്യാറായിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍ സംബന്ധിച്ച രേഖകളും നൽകാൻ തയ്യാറായിട്ടില്ല. ഇവ തിങ്കളാഴ്ച നൽകാനാണ് ഇ ഡി നിർദേശിച്ചിരിക്കുന്നത്. സ്വപ്ന, ശിവശങ്കര്‍ എന്നിവരുമായി ഔദ്യോഗികമല്ലാതെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മുന്‍ നിലപാട് രണ്ടാദിവസവും രവീന്ദ്രന്‍ ആവര്‍ത്തിക്കുകയുണ്ടായി. സര്‍ക്കാറിന്റെ കെ ഫോണ്‍, ലൈഫ്മിഷന്‍ അടക്കമുള്ള കരാറുകളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും രവീന്ദ്രന്‍ ഇഡിയ്ക്ക് മൊഴി നല്‍കിയിരിക്കുകയാണ്.
രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നതാണ്. ചോദ്യം ചെയ്യലിന് മുൻപ് വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങില്‍ ഇഡി പരിശോധന നടത്തി ചില വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സി.എം. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡി കത്തയയ്ക്കുകയും ചെയ്യുകയുണ്ടായി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ മേഖലാ ഓഫീസുകള്‍ക്കാണ് കത്തയച്ചത്. ഇത്തരത്തില്‍ രവീന്ദ്രന്റെ പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രന്‍ പല പ്രാവശ്യം ബന്ധപെട്ടിരുന്നതായി കണ്ടെത്തിയിരുന്നതാണ്. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നു. കോൺസുലേറ്റ് ജീവനക്കാരി എന്ന നിലയിലുള്ള പരിചയം മാത്രാണ് തനിക്കുള്ളതെന്ന്, ശിവശങ്കര്‍ ആദ്യം പറഞ്ഞ മൊഴി തന്നെയാണ് രവീന്ദ്രനും ആവർത്തിച്ചിരിക്കുന്നത്. ശിവശങ്കറെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിന് സ്വപ്ന രവീന്ദ്രന്റെ പേര് പറഞ്ഞിട്ടുമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്ബിങ്ങിനായാണ് രവീന്ദ്രന്‍ വിളിച്ചിട്ടുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍ ഇടപെട്ടതായും രവീന്ദ്രന് ചില ബിനാമി ബിസിനസുകള്‍ ഉണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. ശിവശങ്കറുമായി രവീന്ദ്രന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ശിവശങ്കര്‍ കസ്റ്റഡിയിലുള്ളപ്പോള്‍ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇഡി ഉദ്ദേശിച്ചിരുന്നത്. രവീന്ദ്രന്റെ ഒളിച്ചു കളി ഇ ഡി യുടെ ഉദ്ദേശത്തെ തകർക്കുകയായിരുന്നു. തുടര്‍ന്നാണ് രവീന്ദ്രനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി തയ്യാറായി ഇറങ്ങുന്നത്. ഏതായാലും നിലവിലുള്ള സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലോടെ രവീന്ദ്രന്റെ കാര്യത്തിലെ നെല്ലും പതിരും വേർതിരിക്കപ്പെടും. ശിവശങ്കറിനെ പോലെ ഉള്ളിലാകുമോ, അതോ ഒരു സാക്ഷിമാത്രമാക്കപ്പെടുമോ എന്ന് തിരിച്ചറിയാം.
നേരത്തെ മൂന്ന് തവണ ഇ ഡി നോട്ടീസ് നൽകുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞു ഹാജരാകാതെ ഒഴിഞ്ഞു മാറി വന്ന രവീന്ദ്രൻ നാലാം തവണത്തെ നോടീസോടെയാണ് ഇഡിക്ക് മുന്നില്‍ എത്തുന്നത്. നവംബര്‍ 6ന് ആദ്യം നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരാവുകയുണ്ടായില്ല. തുടർന്നാണ് ഡിസംബര്‍ 10 ന് ഹാജരാകാന്‍ മൂന്നാം വട്ടം ഇ ഡി നോട്ടീസ് നൽകുന്നത്. അന്നും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ സ്വയം ആശുപത്രിയില്‍ അഡ്മിറ്റായി നാടകീയമായി ഒഴിഞ്ഞു മാറുകയായിരുന്നു.