CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ.

കൊച്ചി / സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, സ്വപ്‌ന സുരേഷ് ശിവശങ്കറിനെതിരെ മൊഴി നല്‍കിയത് മാനസിക സമ്മര്‍ദം മൂലമാണെന്നും, ശിവശങ്കറിന്‍റെ അഭിഭാഷകന്‍. ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്‍റെ ഈ വാദം. 20l9 ഏപ്രിലിൽ ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നുണ്ടെങ്കിലും, എന്തു കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് എൻഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തു ന്നില്ല. ആ സമയത്ത് കൊച്ചിയിൽ ബാഗിൽ എത്തിയത് ഭക്ഷ്യ വസ്‌തു ക്കളാണ്. ശിവശങ്കർ വിളിച്ചത് ഫുഡ് സേഫ്‌റ്റി കമ്മിഷണറെയാണ് അഭിഭാഷകൻ പറഞ്ഞു.

അനധികൃത വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറെന്നത് സ്വപ്‌നയുടെ മൊഴി മാത്രമാണ്. നേരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴൊന്നും സ്വപ്‌ന ഈ മൊഴി നല്‍കിയിട്ടില്ല. കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇഡി കേസ് കൃത്യമായ തെളിവില്ലാതെയുള്ളതാണ്. ഇഡി, എന്‍ഐഎ കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കളളക്കടത്തിലൂടെയുളള വരുമാനമെന്ന അറിവോടെയാണ് ശിവശ ങ്കർ സഹായിച്ചതെന്നാണ് പ്രാഥമികമായി മനസിലാക്കുന്നത് എന്നാ യിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദത്തിൽ കോടതിയുടെ മറുപടി ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button