സ്വർണ്ണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ : നയതന്ത്ര പാഴ്‌സലില്‍ ആദ്യം സ്വർണം കടത്തിയത്, മിഠായിയും ഈത്തപ്പഴവും എമര്‍ജന്‍സി ലൈറ്റും അടങ്ങിയ ടെസ്റ്റ് ഡോസ് പായ്ക്കറ്റിൽ, ടെസ്റ്റ് വിജയിച്ചതോടെ കടത്തിയത് 200 കിലോയിലേറെ സ്വര്‍ണം, പ്രതികളുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിപ്പോയത് കസ്റ്റംസ്.

സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്സല്‍ വഴി ആദ്യം പരീക്ഷണാർത്ഥം അയച്ചത് മിഠായിയും ഈത്തപ്പഴവു മവും,എമര്‍ജന്‍സി ലൈറ്റും അടക്കമുള്ള ടെസ്റ്റ് ഡോസ് പായ്ക്കറ്റ് ആയിരുന്നു. ആദ്യ പദ്ധതി വിജയം കണ്ടതോടെയാണ് പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം കേരളത്തിലേയ്ക്ക് പിന്നീട് ഒഴുകിയത്. പ്രതികൾ കസ്റ്റംസിനോട് നടത്തിയ ഈ വെളിപ്പെടുത്തൽ കേട്ട് അന്വേഷണ സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
ജൂൺ മാസത്തിൽ 3.5 കിലോഗ്രാം സ്വര്‍ണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിൽ പറയുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണം അയച്ച 30 കിലോ പാഴ്‌സലാണു കസ്റ്റംസ് പിടിയിലാവുന്നത്. ഇതടക്കം ലോക്ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്‌സലുകളിലായി 70 കിലോ സ്വർണ്ണമാണ് കേരത്തിലേക്ക് കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണം ആണു കടത്തി എന്നാണ് മൊഴിയെങ്കിലും, ഇത് കസ്റ്റംസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല. 2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണ് കെ.ടി. റമീസും സന്ദീപ് നായരും. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ഇതിനുള്ള ആസൂത്രണം തുടങ്ങിയത്. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്ന പരിചയമാണ് ഉണ്ടായിരുന്നത്. സരിത് വഴിയാണു സ്വപ്നയെ പരിചയപ്പെടുന്നത്. സ്വപ്നയുടെ കോണ്‍സുലേറ്റ് ബന്ധങ്ങള്‍ സംഘം ദുരുപയോഗിക്കുകയായിരുന്നു. റമീസ് വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും കള്ളക്കടത്തിനാനുള്ള ബന്ധങ്ങൾ നീണ്ടു. തിരുവനന്തപുരത്തെ ഫ്‌ലാറ്റുകളിലും ഹോട്ടല്‍ മുറികളിലുമിരുന്നായിരുന്നു കടത്തിനായുള്ള കരുക്കൾ വിഭാവനം ചെയ്തത്