ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്‌നയുടേതല്ല ശിവശങ്കറിന്റെ കമ്മീഷൻ.

കൊച്ചി/ സ്വർണക്കടത്ത് കേസിൽ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്‌നയുടേതല്ല ശിവശങ്കറിന്റെ കമ്മീഷൻ തന്നെയാണെ ന്ന് എൻഫോഴ്‌സ്‌മെന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്ര ട്ടറി എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ള തെന്നാണ് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ പറഞ്ഞത്. ലൈഫ് മിഷ ൻ അഴിമതിയിൽ യൂണിടാക്ക് ശിവശങ്കറിന് നൽകിയ കോഴയാണ് ഇതെന്ന് സ്വപ്‌ന മൊഴി നൽകിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇക്കാരണത്താലാണ് സ്വപ്‌നയോടൊപ്പം ശിവശങ്കറിന്റെ പരിചയക്കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൂടി ലോക്കറിന്റെ ഉടമസ്ഥാവകാശത്തിൽ ഉൾപ്പെടുത്തിയിരു ന്നതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വ്യക്തമാക്കി. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
മൂന്നാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്. നൂറ്റി അൻപത്തിലധികം പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും ഫെഡറൽ ബാങ്കിലെയും ലോക്കറുകളിലെ ഒരു കോടി രൂപ ആരുടേതാണെന്ന ചോദ്യം ആദ്യം മുതലേ ഉയർന്നിരുന്നു. ഷാർജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് ആദ്യവും, അച്ഛൻ വിവാഹസ മ്മാനമായി തന്നതാണെന്ന് രണ്ടാമതുമായി പരസ്പരവിരുദ്ധമായ മൊഴികളാണ് സ്വപ്ന പറഞ്ഞത്. ഇതൊന്നും വിശ്വസിക്കാൻ അന്വേഷണ ഏജൻസി തയ്യാറായിരുന്നില്ല. കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്നയുടെ വിശദമായ മൊഴിയെ ടുത്തപ്പോൾ എവിടെ നിന്നാണ് ഈ പണം ലഭിച്ചതെന്ന് സ്വപ്ന വ്യക്തമാക്കിയെന്നാണ് ഇഡി സത്യവാങ്മൂലത്തിൽ പറഞ്ഞിരി ക്കുന്നത്. ഒരു കോടി രൂപയുടെ സൂക്ഷിപ്പുകാരി മാത്രമായിരുന്നു സ്വപ്‌ന സുരേഷ്. ശിവശങ്കർ കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളും മറ്റ് ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ടെ ന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.