സി എം രവീന്ദ്രന്റെ ബിനാമികൾ എന്ന് സംശയം, വടകരയിൽ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

കോഴിക്കോട് / മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെ യ്ഡ് നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് ബിനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപന ങ്ങളിലാണ് പരിശോധന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക പരിശോധന മാത്രമാണ് നടന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് പരിശോധന നടന്നത്. സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിവന്ന മൂലധനം എവിടെ നിന്നാണെന്നാണ് ഇ ഡി മുഖ്യമായും ചോദിച്ച് അറിഞ്ഞത്. സ്ഥാപനങ്ങളിലെ രേഖകൾ ഇഡി പരിശോധി ക്കുകയുണ്ടായി. സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകൾ, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപെട്ടു ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയി രുന്നു. എന്നാൽ രവീന്ദ്രൻ ഹാജരായിട്ടില്ല. കോവിഡാനന്തര ചികിത്സ യുടെ പേരിൽ രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേ ശിക്കപ്പെടുകയായിരുന്നു.