CrimeKerala NewsLatest NewsMovieMusicNationalNews

ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം അപകടം മനപൂര്‍വ്വം സൃഷ്ടിച്ചത്; ക്വട്ടേഷന്‍ സ്വംഘം ബാലഭാസ്കറിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.

സംഗീതഞ്ജന്‍ ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം അപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി രംഗത്ത്. അപകടത്തിന് മുന്‍പ് തിരുവനന്തപുരം-കൊല്ലം പാതയിലെ മംഗലപുരത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് ക്വട്ടേഷന്‍ സംഘം ബാലഭാസ്കറിനെ ആക്രമിക്കുന്നത് താന്‍ കണ്ടുവെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. തനിക്ക് വധഭീഷണിയുള്ള സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും സോബി പറയുന്നു.

തിരുനെല്‍വേലിയ്ക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തിനു സമീപത്തെ പെട്രോള്‍ പമ്പിന് മുന്നില്‍ താന്‍ വണ്ടിയൊതുക്കി വിശ്രമിക്കുകയായിരുന്നു. ബാലഭാസ്‌കര്‍ സഞ്ചരിച്ച നീല ഇന്നോവ വന്നുനില്‍ക്കുന്നതും വെള്ള സ്‌കോര്‍പ്പിയോയിലെത്തിയ ക്വട്ടേഷന്‍ സംഘം ഗ്ലാസ് അടിച്ചു തകര്‍ക്കുന്നതും താന്‍ മഞ്ഞ വെളിച്ചത്തില്‍ കണ്ടുവെന്നും സോബി വീഡിയോയില്‍ പറയുന്നു. താന്‍ ജീവിച്ചിരുന്നാല്‍ പ്രതികളെ ചൂണ്ടിക്കാട്ടികൊടുത്തിരിക്കുമെന്നും സോബി പറയുന്നുണ്ട്. തന്നെ അപകടപ്പെടുത്താനോ കൊലപ്പെടുത്താനോ വരെ അക്രമികള്‍ ശ്രമിക്കുമെന്ന് ഭയക്കുന്നതിനാലാണ് തന്‍റെ മൊഴി സി.ഡികളിലും പെന്‍ഡ്രൈവുകളിലുമാക്കി സൂക്ഷിക്കുന്നുണ്ട്. തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തയ്ക്കും ബാലഭാസ്‌കറിന്‍റെ ബന്ധു പ്രിയ വേണുഗോപാലിനും വേണ്ടിയാണ് താന്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതെന്നും സോബി പറയുന്നു.
അപകടസ്ഥലത്തുവെച്ച്‌ താന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button