കെഎം ബഷീറിൻറെ കൊലപാതക ഗൂഢാലോചനയിൽ പിണറായി വിജയനും പങ്ക്…?, കെഎം ബഷീറിനെ കൊന്നതിന് പിന്നിൽ അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് ലോബി …?, വഫാ ഫിറോസ് എന്ന മാദകസുന്ദരി സ്വർണകള്ളകടത്ത് ഇടനിലക്കാരിയോ …?, ക്രൈം നന്ദകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാവുന്നു.

കെഎം ബഷീറിൻറെ കൊലപാതക ഗൂഢാലോചനയിൽ പിണറായി വിജയനും പങ്കുണ്ടോ,കെഎം ബഷീറിനെ കൊന്നതിന് പിന്നിൽ അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് ലോബി തന്നെയാണോ. ഇത് സംബന്ധിച്ചു കേരളത്തിലെ പ്രമുഖ കുറ്റാന്വേഷണ പത്രപ്രവർത്തകനായ ക്രൈം നന്ദകുറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. മാത്രമല്ല ക്രൈം നന്ദകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ചു അന്വേഷണ ഏജൻസികളും നീങ്ങുന്നതായി സൂചനകൾ വന്നിരിക്കുന്നു. നന്ദകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏതായാലും വിവാദമാവുകയാണ്.
കെഎം ബഷീറിൻറെ കൊലപാതക ഗൂഢാലോചനയിൽ പിണറായി വിജയനും പങ്ക്…?
കെഎം ബഷീറിനെ കൊന്നതിന് പിന്നിൽ അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് ലോബി …?
വഫാ ഫിറോസ് എന്ന മാദകസുന്ദരി സ്വർണകള്ളകടത്ത് ഇടനിലക്കാരിയോ …?
കേരള പത്രപ്രവർത്തക യൂണിയനെ പേടിക്കാത്തവരായി ആരുണ്ട്? പത്രപ്രവർത്തക യൂണിയൻ വിചാരിച്ചാൽ ഏത് കൊലകൊമ്പനെയും അധികാരത്തിൽ നിന്നും താഴെയിറക്കാനും നശിപ്പിക്കാനും കഴിയും. ദേശാഭിമാനി എന്ന പാർട്ടി പത്രം കെട്ടിച്ചമച്ചുണ്ടാക്കിയ ചാരക്കേസ് പിന്നീട് സത്യമാണെന്ന നിലയിൽ എല്ലാ പത്രങ്ങളും ഏറ്റെടുത്തില്ലേ ?
CI സ്മാർട്ട് വിജയൻ, മറിയം റഷീദ എന്ന മാലിദീപ് മാദക സുന്ദരിയെ തൻ്റെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങി കൊടുത്തില്ല, എന്ന ഒറ്റ കാരണത്താൽ അല്ലേ അദ്ദേഹവും ദേശാഭിമാനി പത്രവും മാക്സിസ്റ് പാർട്ടിയിലെ ചിലരും ചേർന്ന് ഈ “അറുവളിപ്പൻ” കെട്ടിച്ചമച്ച അപസർപ്പകകഥ ഉണ്ടാക്കിയത് ..? തുടങ്ങി ക്വസ്റ്റ്യൻ മാർക്കുകളോടെ നന്ദകുമാർ ഫേസ് ബുക്ക് പോസ്റ്റിൽ ചില ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നു.
നന്ദകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ തുടർന്ന് പറയുന്നത് ഇങ്ങനെയാണ്.

ഇക്കാരണം കൊണ്ടല്ലേ കേരളത്തിലെ ഭീഷ്മാചാര്യനായ കെ കരുണാകരന് മുഖ്യമന്ത്രി പദം രാജി വെക്കേണ്ടി വന്നത്…?
“രാജ്യത്തിന് മുതൽ കൂട്ടായ നമ്പി നാരായണൻ അടക്കമുള്ള ശാസ്ത്രജ്ഞന്മാരുടെ ഭാവി് ഈ ചാരക്കേസ് കാരണം തകർത്തു ജയിലിലടച്ചില്ലേ……??
കേരളത്തെ വികസന പ്രവർത്തനങ്ങളുടെ പറുദിസയാക്കി മാറ്റിയ ഉമ്മൻ ചാണ്ടി എന്ന ശക്തനായ ഭരണാധികാരിയെ, ഏത് പുരുഷനെയും വല വീശിപിടിച്ച് തൻ്റെ രതിക്രീഡയ്ക്ക് വിധേയമാക്കി രഹസ്യക്യാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തു കാര്യലാഭം നേടുന്ന സരിത പി നായരുമായി കൂട്ടുചേർന്ന് നശിപ്പിച്ചില്ലേ?
പിണറായി വിജയനും സരിത നായരും ചില പത്രക്കാരും എറണാകുളത്ത് ഗസ്റ്റ് ഹൌസിൽ വെച്ച് ഗൂഢാലോചന നടത്തി ഉണ്ടാക്കിയ പദ്ധതിയായിരുന്നില്ലേ സരിത നായരെയും ഉമ്മൻ ചാണ്ടിയെയും ചേർത്ത് കെട്ടിച്ചമച്ച രതിക്രീഡ ആട്ടക്കലാശം. ….?
ചില ദൃശ്യ- പത്ര മാധ്യമങ്ങൾ സത്യമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭാവി തകർത്തില്ലേ?
അപ്പോൾ എല്ലാ ഭരണാധികാരികളും എല്ലാക്കാലത്തും പേടിക്കുന്ന ജനാധിപത്യത്തിൻ്റെ ‘നാലാം തൂണാണ്’ പത്ര മേഖലയെന്ന് നിസംശയം പറയാം. കേരളത്തിലെ മീഡിയ മേഖലയെ പ്രതിനിധീകരിക്കുന്ന ശക്തരായ പത്രപ്രവർത്തക യൂണിയൻ്റെ ശക്തനായ പ്രവർത്തകൻ, സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന് നീതി വാങ്ങി കൊടുക്കാൻ പത്രപ്രവർത്തക യൂണിയന് എന്തുകൊണ്ട് കഴിഞ്ഞില്ല ?
ആരാണ് കെ എം ബഷീർ
തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്കിടെയിലെ സൗമ്യനായ ചെറുപ്പക്കാരൻ വെറുമൊരു മാധ്യമ പ്രവർത്തകൻ മാത്രമായിരുന്നില്ല. പ്രതിഭയുള്ള ഒരു എഴുത്തുകാരനും മികച്ച നിയമസഭാ റിപ്പോർട്ടറും അതിലുപരി ഭരണകൂടങ്ങളും ഉന്നതരും ചേർന്ന് നടത്തുന്ന അധോലോക മാഫിയയുടെ ഉള്ളറകളിൽ സധൈര്യം കടന്നു ചെന്ന് രഹസ്യങ്ങൾ ചോർത്തുന്ന അസാധാരണ കഴിവുള്ള അന്വേഷണാത്മക പത്രപ്രവർത്തകൻ കൂടിയായിരുന്നു.
2019 ആഗസ്റ് അർദ്ധരാത്രി 3 ന് പുലർച്ചെ 1 മണിക്ക് തിരുവനന്തപുരം പബ്ലിക് ഒഫീസിനടുത്തു വെച്ച് അമിത വേഗത്തിൽ ഓടിച്ചു വന്ന കാർ, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെ.എം. ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാനലുകൾ തോറും അതിദാരുണമായ ആ മരണം സംപ്രേക്ഷണം ചെയ്തപ്പോൾ കേരളം വിറങ്ങലോടെയും, ഞെട്ടലോടെയുമാണ് കേട്ടത്.
അതിലുപരിയായി ജനങ്ങൾ “ഞെട്ടലോടെ, കേട്ടതും കണ്ടതും” ഭൂമി കൈയേറ്റത്തിൽ ധീരമായ നിലപാടെടുത്തു മുഖ്യമന്ത്രി പിണറായി വിജയനോട് ഏറ്റുമുട്ടി, പിണറായിയുടെ പ്രതികാരത്തിനിരയായി തിരുവന്തപുരത്തെയ്ക്ക് സ്ഥലം മാറ്റപ്പെട്ട്, ജനമനസുകളിൽ ഹീറോയായി മാറിയ ശ്രീറാം വെങ്കിട്ട രാമൻ എന്ന IAS ഉദ്യാഗസ്ഥനും, മാദക സുന്ദരിയും, മോഡലുമായ വഫ ഫിറോസുമായിരുന്നു അർദ്ധരാത്രിയിൽ ആ കാറിലുണ്ടായിരുന്നത് എന്നതായിരുന്നു…..!!!
ഗൂഢാലോചന ആരംഭിക്കുന്നു
അർദ്ധരാത്രിയിൽ ദുരൂഹ സാഹചര്യത്തിലാണ് മദ്യപിച്ച് ശ്രീറാം വെങ്കിട്ട രാമനും വഫ ഫിറോസും മ്യൂസിയം പോലീസ് സ്റ്റേഷനടുത്തു വെച്ച് ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തുന്നത്. ‘ഒരു പത്രപ്രവർത്തകന് അപകടം പറ്റിയാൽ ആ സമയം തന്നെ കർമ്മ നിരതനാകുന്നതാണ് പോലീസിൻ്റെ ചരിത്രം. പ്രത്യേക ശ്രദ്ധ കൊടുത്ത് തെളിവുകൾ ശേഖരിച്ച് ഉടനടി പ്രവർത്തിക്കുന്ന രീതി.
എന്നാൽ, മദ്യപിച്ച് പോലീസ് കസ്റ്റഡിയിലായ ശ്രീരാം വെങ്കട്ടരാമൻ IAS ൻ്റെ കാര്യത്തിൽ അങ്ങനെ വല്ലതും നടന്നുവോ… ?
മദ്യപിച്ചിട്ടുണ്ടെന്ന് അറിയുന്ന പോലീസ് അദ്ദേഹത്തെ അപ്പോൾ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയോ…?
ഇല്ല …എന്നാൽ, ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ കിട്ടിയതോടെ പോലീസ് പൊട്ടന്മാരെപോലെ പെരുമാറി പുകമറ സൃഷ്ടിയ്ക്കുകയായിരുന്നു.
പോലീസിനെ തൻ്റെ വിരൽ തുമ്പിൽ കറക്കുന്ന ആഭ്യന്തര മന്ത്രിയായ പിണറായി വിജയൻറെ “ഗൂഢാലോചനാ ഇടപെടൽ” ഇവിടെ നിന്നും ആരംഭിക്കുകയാണ്.
ശ്രീരാം വെങ്കട്ടരാമൻ IAS ൻ്റെ മദ്യലഹരി വിട്ടു മാറുന്നത് വരെ സമയം കൊടുത്ത്, പോലീസ് ശ്രീറാം വെങ്കിട്ടറാമിനെയും വഫ ഫിറോസിനെയും രക്ഷിക്കാനുള്ള ഗൂഢാലോചന ഭംഗിയായി നിർവഹിച്ചു.
അതിലുപരി ബഷീറിൻ്റെ കൈവശമുണ്ടായിരുന്ന ഞെട്ടിക്കുന്ന പല സംഭവങ്ങളുടെയും നിഗൂഢതകൾ പുറത്തു കൊണ്ട് വരുന്ന ”മൊബൈൽ ഫോൺ’ അപ്പോൾ തന്നെ എത്തേണ്ട സ്ഥലത്തെത്തിക്കാൻ പൊലീസിന് കഴിഞ്ഞു.!!!
കാറിടിച്ചു കൊന്നവരുടെ യഥാർത്ഥ ലക്ഷ്യം ബഷീറിൻ്റെ നിഗൂഢ രഹസ്യങ്ങൾ പകർത്തിയ മൊബൈലായിരുന്നു.!!!
കുടിച്ച മദ്യത്തിൻ്റെ വീര്യം കെട്ടതിന് ശേഷം, പോലീസ് അദ്ദേഹത്തെ മുറയ്ക്ക് ഹോസ്പിറ്റലിൽ എത്തിച്ച്, ടെസ്റ്റുകൾ പൂർത്തിയാക്കി. ശ്രീറാം വെങ്കിട്ടരാമൻ IAS മദ്യപിച്ചതിൻ്റെ യാതൊരു തെളിവുകളും ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും കണ്ടെത്താൻ കഴിയാത്ത വിധം, സയൻ്റഫിക്കായ തെളിവുകൾ നിരത്തി കേസ് ഒതുക്കി !പിന്നെയെല്ലാം ഗൂഢാലോചനയുടെ ഭാഗമായി നടന്ന സംഭവങ്ങൾ മാത്രം…!!
പത്രപ്രവർത്തക യുണിയൻ്റെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിടാൻ ശ്രീരാം വെങ്കിട്ടരാമനെ സസ്‌പെൻ്റ ചെയ്തു.
എന്നാൽ, അധിക സമയം വേണ്ടി വന്നില്ല, പിണറായി വിജയൻ സസ്‌പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ തിരിച്ചെടുത്തു.
പിണറായിയുടെ ഇംഗിതത്തിന് വഴങ്ങാതെ, ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത സത്യസന്ധനായ ശ്രീറാം വെങ്കിട്ടരാമൻ IAS നെ പിന്നീട് സ്ഥലം മാറ്റിക്കൊണ്ട്, ശക്തമായ പ്രതികാര നടപടികൾ എടുത്ത പിണറായി വിജയനെന്ന മുഖ്യൻ, എങ്ങനെ അദ്ദേഹത്തിൻറെ രക്ഷകനായി മാറി…?
പത്രപ്രവർത്തക യൂണിയൻ പിണറായിയുടെ ഭീഷണിക്ക് വഴങ്ങുന്നു …
ഭരണത്തിൽ കയറിയ ഉടനെ ആദ്യം അടക്കി നിർത്തേണ്ടത് പത്രപ്രവർത്തകരെയാണെന്ന് അറിഞ്ഞു കൊണ്ടാണ് പിണറായി തൻ്റെ ഭരണം തുടങ്ങിയത്. “വെടക്കാക്കി തനിക്കാക്കി സ്വന്തമാക്കുക എന്ന തന്ത്രം” വിജയിക്കുക തന്നെ ചെയ്തു.
ഒരു മന്ത്രി ‘ആഭാസത്തിൽ ആഭാസനായി’ ഒരു പത്രപ്രവർത്തകയോട് സംസാരിക്കുന്നത് മംഗളം ചാനലിലൂടെ നാം കണ്ടതാണ്. തൻ്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഇത്രയും ആഭാസനാണെന്ന് തെളിയിച്ച ഒരു മാധ്യമത്തിന് സംരക്ഷണം കൊടുക്കേണ്ട പിണറായി, മംഗളം ചാനൽ ചീഫ് എഡിറ്റർ അജിത്തിനെ നിഷ്കരുണം കൈയാമം വെച്ച് ജയിലിടലടച്ചു. പത്രപ്രവർത്തക യൂണിയൻ്റെ മുമ്പത്തെ സംസ്ഥന സെക്രട്ടറിയും തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡൻ്റമായി പ്രവർത്തിച്ച ശക്തനായ മാധ്യമ പ്രവർത്തകനാണ് മംഗളം അജിത് കുമാർ . സ്വാഭാവികമായും സർക്കാരിൻ്റെ കിരാത നടപടിക്കെതിരെ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ച് കേരളം സ്തംഭിപ്പിക്കുമെന്നാണ് നാം കരുതിയത്. എന്നാൽ, പത്രപ്രവർത്തക യൂണിയൻ പിണറായി വിജയനെ പൂർണ്ണ പിന്തുണ നൽകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് .
എങ്ങിനെയാണ് പത്രപ്രവർത്തക യൂണിയനെ പിണറായി വിജയൻ തൻ്റെ ആജ്ഞാനുവർത്തികളാക്കി മാറ്റിയത് ?
സർക്കാർ 3 കോടി രൂപ വിവിധ പ്രസ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയിരുന്നു. ഈ തുക തട്ടിപ്പു നടത്തിയെന്നാരോപിച്ച് ചില പ്രവർത്തകർ പോലീസിലും സർക്കാരിലും ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പറയുന്ന പത്രപ്രവർത്ത യൂണിയൻ ഭാരവാഹികളെ കൈയാമം വെച്ചും ജാമ്യം കിട്ടാത്ത വകുപ്പുകൾ ഉപയോഗിച്ചും (അജിത്കുമാറിനെ അറസ്റ് ചെയ്തത് പോലെ), കള്ള കേസെടുത്ത് ജയിലിലടയ്ക്കുമെന്ന ഭീഷണി പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് ആണ് പത്രപ്രവർത്തക യൂണിയനെ നിശബ്ദരാക്കി സർക്കാർ ആജ്ഞാനുവർത്തികൾ ആക്കിയത്..
ഇതേ ബ്ലാക്‌മെയ്‌ലിംഗ് തന്നെയാണ് കെ.എം. ബഷീറിൻ്റെ മരണത്തിലും പിണറായി വിജയൻ ഉപയോഗിച്ചത്. കുറച്ചു കാലത്തേയ്ക്ക് എല്ലാവരുടെയും കണ്ണിൽ പൊടിയിടാൻ പിണറായി വിജയൻ, സാധാരണ പോലെ തൻ്റെ “സ്വതസിദ്ധമായ ശൈലിയിൽ പൊടികൈ” ഉപയോഗിച്ച്, വെങ്കിട്ടരാമനെ സസ്‌പെൻ്റ ചെയ്ത് നിർത്തി. കേസിൽ ശ്രീറാം IAS നും വഫ ഫിറോസ്സിനും അനുകൂലമായി കുറ്റപത്രം തയ്യാറാക്കിയ ശേഷം ശ്രീറാം വെങ്കട്ടരാമൻ IAS നെ പിണറായി സർവീസിലേക്ക് തിരിച്ചെടുത്തു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം പത്രപ്രവർത്തകർ രംഗത്തെത്തിയപ്പോൾ, യൂണിയൻ ഭാരവാഹികൾ നിർബന്ധിതരായി മുഖ്യമന്ത്രിയുടെ മുന്നിൽ പരാതിയുമായെത്തി. എന്നാൽ ‘ 3 കോടി കേസിൽ’ ജയിലിൽ പോകണോ, അതല്ല ശ്രീറാം വെങ്കിട്ടരാമൻ IAS നെ തിരിച്ചെടുക്കണമോ എന്നതായിരുന്നു പിണറായിയുടെ ചോദ്യം…
പിന്നീട് പിണറായി പത്രസമ്മേളനം നടത്തി പറഞ്ഞത്, പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തി ശ്രീറാം വെങ്കട്ടരാമൻ IAS നെ തിരിച്ചെടുത്തു എന്നാണ്. കുറ്റം മുഴുവൻ പത്രപ്രവർത്തക യൂണിയൻ്റെ തലയിൽ ബുദ്ധിപൂർവ്വം പിണറായി കെട്ടിവെച്ചു . !!
തിരുവനന്തപുരത്തു പത്രപ്രവർത്തക യൂണിയൻ്റെ ആസ്ഥാനത്തിന് തൊട്ട് മുന്നിൽ നടന്ന സ്വന്തം അംഗത്തിൻ്റെ ക്രൂരമായ കൊലപാതകത്തിൽ നിശബ്ദരായി ഇരിക്കേണ്ട ഗതികേട്!!!
പിണറായി വിജയൻ ഈ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് തെളിയിക്കാൻ വേറെ എന്തെങ്കിലും തെളിവ് വേണോ?
എന്നാൽ ഇതേ പിണറായി തന്നെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയതും വിജിലൻസ് ഡിജിപി ആയിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു പ്രതികാരം വീട്ടിയതും…!!! എന്തെല്ലാമാണ് അദ്ദേഹം കാട്ടിക്കൂട്ടിയത്..,??
ലൈഫ് മിഷൻ പദ്ധതി കമ്മീഷനും സ്വർണ്ണ കള്ളക്കടത്തു മാഫിയയും
തിരുവനന്തപുരം കേന്ദ്രമാക്കി വാൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായും ഇ കെ നായനാരുടെ പോലീസിനെ നിയന്ത്രിച്ചിരുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്ക് ഇതിൽ പങ്കുണ്ടെന്നും 100 ഓളം കൊലപാതകങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്നും കാണിച്ച് ക്രൈം 6 ലക്കങ്ങളായി വിശദമായ അന്വേഷണ റിപ്പോർട്ടുകൾ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പല കൊലപാതകങ്ങളും നടത്തിയ ശഷം ഇവർ ആ ബോഡി റോഡിൽ കൊണ്ടിട്ട് വാഹനമിടിച്ചു മരിച്ചതായി വരുത്തിത്തീർക്കും. ഇതേപോലെ റയിൽവേ ട്രാക്കിൽ കൊണ്ടിട്ട് ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തും. DYSP രാജശേഖര കാരണവരുടെ കൊലപാതകവും ഈ വിധത്തിൽ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട് നടത്തിയതായിരുന്നു.
എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര കള്ളക്കടത്തിൻ്റെയും മയക്കുമരുന്ന് ലോബികളുടെയും തീവ്രവാദത്തിൻ്റെയും ഗുണ്ടാ-മാഫിയയുടെയും തുടങ്ങി, സകല നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും, അന്താരാഷ്ട്ര ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആയി മാറിയിരിക്കുന്നു . മാഫിയ തലവനായി “ഞാനൊന്നു മറിഞ്ഞില്ല രാമനാരായണ” എന്ന് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയും.
2019 ആഗസ്ത് രണ്ടിന് അർദ്ധരാത്രിയിൽ ലൈഫ് മിഷൻ കോഴ!!!
IAS ശ്രീറാം വെങ്കിട്ട രാമൻ ഓടിച്ച കാറിടിച്ച് പത്രപ്രവർത്തകനായ ബഷീർ കൊല്ലപ്പെടുന്നത് 2019 ആഗസ്റ്റ് രണ്ടിന് അർധരാത്രിയാണ്.
ബഷീർ പുറപ്പെട്ടത് ലൈഫ് മിഷൻ പദ്ധതിയിലെ 4.2 കോടി രൂപ കൈ മാറിയ അതെ സ്ഥലത്ത്, അതെ ഹോട്ടലിൽ രാത്രി അതെ സമയത്താണ്. ലൈഫ് മിഷൻ പദ്ധതിയിലെ കോഴപണം കൈ മാറിയ സംഭവങ്ങൾക്ക് ദൃക് സാക്ഷിയായി മൊബൈലിൽ പകർത്തിയതാവില്ലേ ഈ കൊലപാതകത്തിന് കാരണം….?
ആ ഹോട്ടലിൽ വെച്ച് പണം കൈമാറുമ്പോൾ സ്വപ്നയും ശിവശങ്കർ IASസും മാത്രമല്ല, വഫ ഫിറോസും ശ്രീറാം IAS ഉം അപ്പോൾ അവിടെ ഉണ്ടായിരുന്നു വോ..? ഇതിനെയെല്ലാം ഒപ്പിയെടുത്ത മൊബൈലും സാക്ഷിയായ കെ.എം. ബഷീറും തെളിവായി നിൽക്കുമ്പോൾ അതിനെ പൂർണ്ണമായും നശിപ്പിക്കാനല്ലേ ബഷീറിനെ ആസൂത്രിതമായി കാറിടിച്ചു കൊന്നതും.. മൊബൈൽ ഫോൺ തട്ടിയെടുത്തതും….???
വഫ ഫിറോസ് എന്ന മാദക സുന്ദരിവർഷങ്ങളായി ഗൾഫിൽ സ്ഥിര താമസമാക്കിയ, നല്ലൊരു മോഡൽ കൂടിയായ വഫ ഫിറോസ് എന്ന മാദക സുന്ദരി്, എങ്ങനെയാണ് കേരളത്തിലെ ഉയർന്ന IAS ഉദ്യാഗസ്ഥനായ ശ്രീറാം വെങ്കട്ടരാമൻ ഒപ്പം അർദ്ധരാത്രിയിൽ കാറിൽ ഉണ്ടായത് …?ആരും വിശ്വസിക്കാത്ത കെട്ടുകഥകളാണ് പോലീസ് വിളമ്പിയത് ..
അന്നേ ദിവസം രാത്രിയിൽ രണ്ടുപേരും സഞ്ചരിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. വ്യക്തമായ പ്ലാനോടുകൂടി നടത്തിയ കൊലപാതകം തന്നെയാണിതെന്ന് നിസംശയം പറയാം.
സ്വപ്ന സുരേഷിനെ പോലെ തന്നെ നിഗൂഢതകൾ കാത്തു സൂക്ഷിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രധാന കണ്ണിയാണ് വഫ ഫിറോസെന്ന് സംശയിക്കാൻ കാരണങ്ങൾ പലതുണ്ട്.
ഒന്നാമത്, അർദ്ധ്രരാത്രി ഈ സർപ്പ സുന്ദരി വെങ്കിട്ടരാമൻ്റെ കൂടെ പ്രത്യക്ഷപെട്ടു എന്നത് തന്നെയാണ്.
രണ്ടാമത്തെ കാര്യം ലൈഫ് മിഷൻ കോഴപ്പണം 4.2 കോടി രൂപ കൈമാറിയ അതേ തീയതി …അതേ സ്ഥലത്താണ് … അതെ രാത്രി … അതേസമയത്ത്…. ഇവർ പ്രത്യക്ഷപ്പെട്ടത് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ് .
ഇവരെ വെള്ള പൂശാനായി ചാനലിൽ പ്രത്യേക ഇൻറർവ്യൂ നൽകിയത് മൂന്നാമത്തെ കാര്യം..
എല്ലാ സൗകര്യങ്ങളും ഒരുക്കി നിഷ്പ്രയാസം ജാമ്യം കിട്ടിയെന്നും അതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്ക് ഫോൺ വിളി വന്നു എന്നതു മാണ് . നാലാമത്, കാര്യം …
ഇതെല്ലാം കഴിഞ്ഞ ഉടനെ അവർ കേരളത്തിൽ നിന്നും ഗൾഫിലേയ്ക്ക് പറന്നുവെന്നതാണ് അഞ്ചാമത്തെ കാര്യം..
സ്വപ്ന സുരേഷിനെ പോലെ തന്നെ ഉന്നത ബന്ധവും UAE ബന്ധവും വഫയ്ക്കുണ്ടെന്നത് ആറാമത്തെ കാര്യം.
ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര കള്ളക്കടത്തു ലോബിയുടെ മുഖ്യകണ്ണിയാണ് വഫ ഫിറോസ് എന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാനാവുമോ?
ഓൺലൈൻ ചാനലുകൾക്ക് ഭീഷണി …!!!
മാധ്യമ ഓഫീസിലേക്ക് ഭീഷണി വന്നാൽ അതിൻ്റെ അർത്ഥം എഴുതിയ കാര്യങ്ങൾ എല്ലാം സത്യമാണെന്നാണ്. പത്രപ്രവർത്തകനായ അഭിത്ത് അടിവാരമാണ് കെ എം ബഷീറിൻറെ കൊലപാതകത്തിൽ സ്വർണ കള്ളക്കടത്തു ലോബിക്ക് പങ്കുണ്ടെന്നു കാണിച്ച് FB പോസ്റ്റിട്ടത്. തുടർന്ന് ചില ഓൺലൈൻ പോർട്ടലുകൾ വിശദമായ വാർത്ത തന്നെ നൽകി.
ഇത്തരം വാർത്തകൾ വരുമ്പോൾ അതേകുറിച്ച് തുടരന്വേഷണം നടത്തേണ്ട പൊലീസിലെ ചില ഉന്നത ഉധ്യോഗസ്ഥൻമാർ ‘യൂ ട്യൂബ്ചാനലിൽ ‘ നിന്നും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പിൻവലിക്കാനുള്ള സമ്മർദ്ദ ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മനസിലാക്കാൻ ‘പാഴൂർ പടി’വരെ പോയി കവടി നിരത്തേണ്ട ആവശ്യമില്ല…
ബഷീറിൻ്റെ കൊലപാതക വാർത്തകൾ ചിലരെയെല്ലാം വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. കള്ളൻ കപ്പലിൽ തന്നയുണ്ട് . എന്തായാലും ആ ഗൂഢാലോചയിൽ മുഖ്യ പങ്കാളി കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല !!!
ക്രൈം ചീഫ് എഡിറ്റർ,ടി പി നന്ദകുമാർ വിവാദങ്ങൾക്ക് വഴിയൊരുക്കാനിടയുള്ള ഫേസ് ബുക്ക് പോസ്റ്റിൽ എഴുതിയിരിക്കുന്നു.