ജീവന് ഭീക്ഷണി ഉണ്ടെന്ന് ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ മേധാവി അന്‍ഖി ദാസിന്റെ പരാതി.

ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ മേധാവി അന്‍ഖി ദാസ് ജീവന് ഭീക്ഷണി ഉണ്ടെന്ന പരാതിയുമായി ഡല്‍ഹി പൊലീസിനെ സമീപിച്ചു. തന്നെ അപായപ്പെടുത്തുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നും ജീവന് ഭീക്ഷണി ഉണ്ടെന്നും അന്‍ഖി ദാസിന്റെ പരാതിയില്‍ പറയുന്നു. അന്‍ഖി ദാസ് ഇത് സംബന്ധിച്ച് സൈബര്‍ക്രൈം വിഭാഗത്തിലാണ് പരാതി നല്‍കിയിട്ടുള്ളത്.
ഇന്ത്യയില്‍ ഏറ്റവുമധികം ഉപഭോക്‌താക്കളുളള ഫേസ്ബുക്ക് രാജ്യത്ത് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതായി അമേരിക്കന്‍ മാദ്ധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് – ബിജെപി പാര്‍ട്ടികളിലെ നേതാക്കന്മാരും നിയമജ്ഞന്മാരും തമ്മില്‍ തർക്കം മുറുകുന്നതിനിടെയാണ് ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ മേധാവി അന്‍ഖി ദാസ് ജീവന് ഭീക്ഷണി ഉണ്ടായിരിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വിവരം അറിഞ്ഞുടനെ ഫേസ്ബുക്ക് തളളിയിരുന്നു. തുടർന്നാണ് അന്‍ഖി ദാസിനു ഭീക്ഷണി ഉണ്ടാകുന്നത്.
തന്നെ ഭീഷണിപ്പെടുത്തിയ ട്വിറ്റര്‍, ഫേസ്ബുക്ക് ഹാന്‍ഡിലുകളുടെ തെളിവുകളും അന്‍ഖി ദാസ് പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന് ദക്ഷിണ ഡല്‍ഹി ഡി.സി.പി അറിയിച്ചു. ഇതിനിടെ, ആരുടെയും രാഷ്‌ട്രീയ ചായ്‌വോ പദവിയോ നോക്കാതെ മതസ്‌പര്‍ദ്ധയും വിദ്വേഷവും പരത്തുന്ന പോസ്‌റ്റുകള്‍ തങ്ങള്‍ നിരോധിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചിരുന്നു. ഫേസ്ബുക്കിലെ പോസ്‌റ്റുകളുടെ ഉളളടക്കത്തെ കുറിച്ച് നിരന്തരം പരിശോധന നടത്തി വിലയിരുത്തുന്നുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.