പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി.

തിരുവനന്തപുരം / സുപ്രീകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബി ഐക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേ ഷ്, ശരത് ലാല്‍ എന്നിവരുടെ കോലപാതകത്തിനു പിന്നിലെ ഗൂഢാ ലോചനകളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഉത്തരവിടുന്നത്. സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ നീക്കങ്ങള്‍ എല്ലാം ഇതോടെ വൃഥാവിലാവുകയായിരുന്നു.
പെരിയ ഇരട്ട കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാ ക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാൻ തയ്യാറാവുന്നത്. ഹൈക്കോടതി സിംഗിൾ ബഞ്ചും, ശേഷം ഡിവിഷൻ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബി ഐയോട് സമ്പൂർണ നിസ്സഹകരണമാണ് കാണിച്ചു വന്നത്. ഡിജിപി ക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നൽകാൻ കൂട്ടാക്കിയിരുന്നില്ല.
കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവി ഷൻ ബഞ്ചും ശരിവച്ചിരുന്നതാണ്. തുടർന്ന് നാല് തവണ കേസ് ഡയറി യും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. അതിനൊന്നും ഒരു മറുപടിയും നല്കുകയുണ്ടായില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യം ഉപയോ ഗപ്പെടുത്തിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കേ ണ്ടതില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാനസർക്കാരിന് ഏറ്റ കനത്ത അടിയാണെന്നു മാത്രമല്ല, രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ മത്സര ബുദ്ധിയോടെ സുപ്രീംകോടതിയിൽ പോയി തോറ്റ കേസുകളുടെ പട്ടികയിൽ ഒരു കേസുകൂടി എഴുതി ചേർത്തിരിക്കുക കൂടിയാണ്.