നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ മരണസംഖ്യ ഉയരും, ആരോഗ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോളനികളിൽ രോഗം പടരാതെ നോക്കണം. വെന്റിലേറ്ററുകൾക്ക് ക്ഷാമം വരും, ഇപ്പോൾ തന്നെ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. ആരും റോഡിൽ കിടക്കാൻ ഇടവരരുത്, എല്ലാവർക്കും ശ്രദ്ധവേണം. കേരളം ഇതുവരെ പൊരുതി നിന്നെന്നും മന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ അവസാനിക്കുന്നതോടെയാണ് കൊവിഡ് പ്രതിസന്ധി ഗുരുതരമായേക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളം ഇതുവരെ പൊരുതി നിന്നു. കര്‍ണാകയിലെയും തമിഴ്‌നാട്ടിലെയും പോലെ രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ കേരളത്തില്‍ മരണ സംഖ്യ 1000 കടക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അത് തടയാനായത് കേരളത്തിന്റെ യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സെപ്തംബര്‍ 21ന് അണ്‍ലോക്ക് 4.0 നടപ്പാക്കുന്നതോടെ രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായിരിക്കുകയാണ്. താജ്മഹല്‍ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. അടൂർ വെള്ളക്കുളങ്ങര വയലിൽ ലക്ഷ്‌മി ഭവനത്തിൽ രഞ്ജിത്ത് ലാൽ (29), പത്തളം സ്വദേശി റെജീന (44), കാസർകോട് നായന്മാർ മൂലയിലെ മറിയുമ്മ (68) എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാൽ. വൃക്കരോഗിയാണ് മരിച്ച റജീന. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി.