പോക്സോ കേസുകളുടെ കാര്യത്തിൽ ഹൈക്കോടതി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പോക്സോ കേസുകളുടെ കാര്യത്തിൽ ഹൈക്കോടതി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പാലത്തായി കേസ് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രിം കോടതിയുടെ നിര്‍ദേശമനുസരിച്ചുള്ള ആശ്രയ കേന്ദ്രങ്ങള്‍ സർക്കാർ ഒരുക്കുക, വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി നോഡല്‍ ഓഫിസറെ ചുമതലപെടുത്തുക,
പൊലിസുകാര്‍ക്ക് നോഡല്‍ ഓഫിസര്‍ ആവശ്യമായ പരിശീലനം നല്‍കുക, ഹൈക്കോടതി രജിസ്റ്റാര്‍ നോഡല്‍ ഓഫിസറുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ മേല്‍നോട്ടത്തിനായി വനിതാ ഐ.പി.എസ് ഓഫിസറെ നിയമിക്കുക,
വനിതാ ഐ.പി.എസ് ഓഫിസര്‍ പോക്സോ കേസിലെ അന്വേഷണം വിലയിരുത്തുക, ക്യത്യമായ എല്ലാ തെളിവുകളും ശേഖരിച്ചതായി ഐ.പി.എസ് ഓഫിസര്‍ ഉറപ്പാക്കുക, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ തെളിവുകളും ശേഖരിച്ചതായി ഉറപ്പുവരുത്തുക,
പൊലിസില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറെയും നിയമിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുക, ഫോറന്‍സിക് ലാബോറട്ടറികളിലുള്ള ഒഴിവുകള്‍ അടിയന്തിരമായി നികത്തുക,കഴിവുള്ളവരെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക,പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ഉറപ്പ് വരുത്തുക, കെല്‍സയുടെ നേതൃത്വത്തില്‍ പ്രത്യേക അഭിഭാഷകരുടെ പാനലുണ്ടാക്കുക, എന്നീ നിർദേശങ്ങളാണ് പോക്സോ കേസുകളുടെ കാര്യത്തിൽ ഹൈക്കോടതി മുന്നോട്ടു വെച്ചിട്ടുള്ളത്.