കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ്

വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ ടി ജലീലാണ് അറിയിച്ചത്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ 18 പേരാണ് ഇതുവരെ മരണപ്പെട്ടത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ കോവിഡ് പരിശോധന നടത്തേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ (ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുകള്‍) ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയിട്ടുണ്ട്.
റെക്കോര്‍ഡറുകള്‍ – ഒരു ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും (DFDR) ഒരു കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (സിവിആര്‍) ഒരു വിമാനത്തിന്റെ ഉയരം, സ്ഥാനം, വേഗത എന്നിവയെക്കുറിച്ചും അതോടൊപ്പം പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രേഖകളെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ സംഭരിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റിന് (IX-1344) എന്താണ് സംഭവിച്ചത് എന്ന് ഏവിയേഷന്‍ അന്വേഷകര്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണ്ണായകമാണ് ഈ റെക്കോര്‍ഡറുകള്‍ തുടർന്ന് നൽകുക.
വെള്ളിയാഴ്ച രാത്രി 7.41 ന് ദുബൈയില്‍ നിന്ന് എത്തിയ വിമാനം,. റണ്‍വേയില്‍ നിന്ന് തെന്നിമാറി തെറിച്ചുവീണതിനെ തുടര്‍ന്ന് രണ്ട് പൈലറ്റുമാര്‍ അടക്കം മരണപ്പെട്ടിരുന്നു.
അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ മരിച്ചു. വിമാനം റൺവെയിൽ നിന്ന് തെന്നിമാറി 120 അടി താഴേക്ക് പതിച്ച് രണ്ടായി പിളരുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് പൈലറ്റിന് കാഴ്ചകൾ മങ്ങിയതാണ് ദുരന്തകാരണമെന്നാണ് സൂചന. ക്യാപ്റ്റൻ സാത്തെയുടെ പരിചയസമ്പന്നതയും സമയോചിതമായ ഇടപെടലും കാരണം, വിമാനത്തിന് തീപിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.