ശോഭ സുരേന്ദ്രൻ്റെ പരാതിയിൽ ഇപ്പോൾ ഇടപെടില്ലന്ന് ദേശീയ നേതൃത്വം.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്ന് ദേശീയ നേതൃത്വം. ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായാണ് ശോഭാ സുരേ ന്ദ്രന്‍ രംഗത്ത് എത്തിയത്. ദേശീയ നിര്‍വാഹക സമിതി അംഗമായി രുന്ന തന്നെ കിഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡ ന്റാക്കിയതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശോഭ സുരേന്ദ്രൻ പരാതി നൽകിയത്.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിഷയത്തിൽ ഇടപെടാ മെന്ന് ജെ.പി.നദ്ദ പ്രതികരിച്ചു.ദേശീയ നേതാക്കാള്‍ ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പ് തിരക്കിലെന്നാണ് വിശദീകരണം. അതേ സമയം, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. ദളിതനായ തന്നെ അവഗണിച്ചെന്ന് പി.എം.വേലാ യുധന്‍ പറഞ്ഞു. ചുമതല നല്‍കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചെന്നും മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഒതുക്കിയെന്നും വേലായുധന്‍ പറയുന്നു.പുതിയ സംസ്ഥാന പ്രസിഡന്റ് വന്നതിന് ശേഷം നിരവധി പ്രവര്‍ത്തകരും ,നേതാക്കളും പാര്‍ട്ടി വിട്ടു പോയന്ന ആരോപണവും ശക്തമാണ്.