എൻ സി ബി യും ബിനീഷിനെ ചോദ്യം ചെയ്‌തേക്കും.

ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എൻ സി ബി യും ബിനീഷിനെ ചോദ്യം ചെയ്‌തേക്കും. ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തി ക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെ ന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ചോദ്യം ചെയ്യുന്നുണ്ട്. നാലു ദിവസ ത്തെ കസ്റ്റഡി കാലാവധിയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇ.ഡിയ്ക്ക് ചോദ്യം ചെയ്യാനായി നൽകിയിട്ടുള്ളത്. അമ്പത് ലക്ഷ ത്തോളം രൂപ 20 അക്കൗണ്ടുകളിൽ നിന്ന് ലഭിച്ചി ട്ടുണ്ടെന്നും ആരുടെ അക്കൗണ്ടുകളാണ് ഇവയെന്ന് അറിയില്ലെന്നും ബിനീഷിനോട് മാത്രമാണ് പണം ആവശ്യപ്പെട്ട തെന്നുമാണ് അനൂപ് ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നത്. അതിനു ശേഷം ഒക്ടോബര്‍ 21ന് ബിനീഷിനോട് ഹാജരാകാന്‍ ആവശ്യപ്പെ ട്ടെങ്കിലും ആരോഗ്യകാ രണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി നിസ്സകരണം കാട്ടുകയായിരുന്നു. ബിനീഷിനെയും അനൂപിനൊപ്പം ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാ യിരുന്നു ഇ.ഡി ബിനീഷിന് അപ്പോൾ നോട്ടിസ് നല്‍കിയിരുന്നത്. ബിനീഷിന്‍റെ നാലു ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പേ അനൂപിനെയും ഇ.ഡി കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. ഇതിനു ശേഷം ഇരുവരെയും ഒരുമിച്ച് ചോദ്യം മൊഴികളിലെ നെല്ലും പതിരും വേർതിരിക്കും. അനൂപിന്‍റെ മൊഴിക്ക് പുറമെ, ഇതിനായി 20 അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും ഇ.ഡി കൈക്കലാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിനാണ് ബിനീഷിനെ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇതിനിടെയാണ് ബംഗളൂരു കേന്ദ്രീകരിച്ച മയക്കുമരുന്ന് കേസ് അന്വേഷിയ്ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്ന സൂചനകൾ ഉള്ളത്.
വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബംഗളൂരുവിലെ ലഹരി മരുന്ന് വില്‍പനക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെകണ്ടെത്തി യിരിക്കുന്നത്. അതുകൊണ്ടു തന്നെ കേസിൽ ബിനീഷ് കേസിലെ മുഖ്യപ്രതികളിൽ ഒരാളാകുമെന്നും ഉറപ്പായിരിക്കു കയാണ്. ബംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാല ഇടപാടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.