സ്വപനയുടെ നിയമന ഉത്തരവാദി മുഖ്യന്റെ ഓഫീസ്.

തിരുവനന്തപുരം / സ്വപ്ന സുരേഷിനെ നിയമിക്കുന്നത് സർക്കാർ ശുപാർശയിൽ തന്നെയെന്ന പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സിന്റെ (പിഡബ്ല്യുസി) വെളിപ്പെടുത്തൽ വെട്ടിലാക്കിയത് സംസ്ഥാന സർക്കാ രിനെയാണ്. സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യു സിയുടെ തലയിൽ കെട്ടിവെച്ചൊഴിയാൻ സർക്കാർ തുടർച്ചയായി നടത്തി വന്ന നാടകങ്ങളാണ് ഇതോടെ പൊളിഞ്ഞത്. വിജിലൻസിനും പിഡബ്ല്യുസി ഇതേ മൊഴി തന്നെ നൽകിയാൽ സർക്കാരും കെഎസ്ഐടിഐഎലും ആണ് പ്രതിക്കൂട്ടിലാവുക.
ഇന്നലെ വരെ സർക്കാരിന്റെ പല ഉന്നതരും തങ്കക്കുടം പോലെ മാറോടു ചേർത്ത് വെച്ചിരുന്ന പിഡബ്ല്യുസി സർക്കാരിനെതിരെ ഒരു നിയമ പോരാട്ടത്തിനിറങ്ങുമെന്നു ആരും കരുതിയില്ലെങ്കിലും, ഇത് സംസ്ഥാന സർക്കാരിന്റെ ചെകിടത്തേറ്റ അടിയുടെ ആഘാതം ചെറുതല്ല. കെഎസ്ഐടിഐഎല്ലിന്റെ ചെയർമാൻ കൂടിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാർശപ്രകാരമാണ് സ്വപ്നയെ നിയമി ച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി നേരത്തെ തന്നെ കണ്ടെത്തി യിരുന്നു. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് എംഡി ജയശങ്കർ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതി സത്യാവസ്ഥ കണ്ടെത്തിയിരുന്നിട്ടും പിഡബ്ല്യുസിയുടെ തലയിൽ സ്വപ്നയുടെ നിയമനത്തിന്റെ ഉത്തരവാദിത്വം കെട്ടിവെക്കാൻ നോക്കിയതിനു പിന്നിലും മുഖ്യന്റെ ഓഫീസിൽ തന്നെയായിരുന്നു. നിയമനത്തിന്റെ പിന്നിൽ നടന്ന കള്ളക്കളികൾ കോടതി മുറിയിലേക്കെത്താതിരിക്കാൻ 5 മാസ ത്തോളമാണ് പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെ സർക്കാർ നോക്കിയത്.
കേരളത്തിന്റെ ഐടി പദ്ധതികളിൽ നിന്നു മാത്രമാണ് പിഡബ്ല്യു സിയെ വിലയതെങ്കിലും രാജ്യത്തെ മറ്റ് സർക്കാർ കൺസൽറ്റൻസി ടെൻഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകാനുള്ള സാധ്യ തയാണ് നിലവിലുണ്ടായത്. ഇക്കാര്യം കൊഡാക്ക് നൽകിയ ഹർജി യിൽ പിഡബ്ല്യുസി പറഞ്ഞിട്ടുണ്ട്. രാജ്യത്ത് എവിടെയെങ്കിലും വിലക്കുപട്ടികയിൽപ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മിക്ക ടെൻഡറുകളിലും പങ്കെടുക്കുന്നതിൽ അയോഗ്യത ഉണ്ടാവും.ഇതിൽ നിന്നുള്ള രക്ഷപെടലിനു കൂടിയാണ് പിഡബ്ല്യുസി കോടതിയെ സമീപിക്കുന്നത്. അഞ്ചു മാസക്കാലം സമയം ഉണ്ടായിട്ടും പ്രാഥമിക നടപടി ക്രമങ്ങൾ പോലും നടത്താതെയാണ് പിഡബ്ല്യുസിക്കെതിന്റെ നടപടി എടുക്കുന്നത്. ഇത് സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്വത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്. നടപടിക്കു മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകിയില്ല. ഉത്തരവ് ഇറക്കുന്നതിനു മുൻപ് കമ്പനിക്കു പറയാ നുള്ളത് കേട്ടില്ല. അതുകൊണ്ടു തന്നെയാണ് സർക്കാർ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനവും ഏകപക്ഷീയവുമാണെന്നു ഹൈക്കോടതിയിൽ പിഡബ്ല്യുസി പറഞ്ഞിരിക്കുന്നത്.