ഇന്ത്യ വാങ്ങിയ റഫാലുകൾ പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നു.

ആകാശത്തും ഭൂമിയിലും, 150 മുതൽ 300 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു വിമാനങ്ങളെയും, ശത്രു പാളയങ്ങളെയും
തകർത്ത് തരിപ്പണമാക്കാൻ കഴിയുന്ന റഫാൽ പോർ കഴുകന്മാർ ഇന്ത്യൻ വ്യോമ സേനക്ക് സ്വന്തമായതോടെ പാകിസ്ഥാന് ഇരിക്കപ്പൊറുതി ഇല്ലാതെയായി. വ്യോമ സേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചത്. ഇതിൽ അഞ്ചെണ്ണം കഴിഞ്ഞ ദിവസം അംബാല വ്യോമത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന് പൊരുതി മുട്ടുന്നത്. ഇന്ത്യ ക്രമാതീതമായി ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി ആരോപിച്ചിരിക്കുന്നു. ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയിൽ നിന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും ഐഷ ഫാറൂഖി ആവശ്യപ്പെട്ടുണ്ട്.
റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വൻതോതിൽ വർദ്ധിപ്പിക്കുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ അവകാശപ്പെടുന്നത്. ഇതിനിടെയാണ് ഇന്ത്യയുടെ നടപടി അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. റഷ്യയിൽ നിന്ന് 1997 ലാണ് സുഖോയ് യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. 23 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. ഇന്ത്യ ആവശ്യത്തിലധികം ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യ ആണവായുധങ്ങൾ നവീകരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിൽ. പാകിസ്ഥാൻ ആരോപിക്കുന്നു. ഭീകരവാദികൾക്ക് താവളം ഒരുക്കുന്നതിന്റെ പേരിൽ ലോകരാജ്യങ്ങളുടെ വിമർശം നേരിടുമ്പോഴാണ്, ഇന്ത്യക്കെതിരെയുളള പാകിസ്ഥാന്റെ ആരോപണം ഉണ്ടായിരിക്കുന്നത്.
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള കൃത്യമായ താക്കീതായിരുന്നു. ‘ഇന്ത്യന്‍ വ്യോമസേന പുത്തന്‍ കരുത്താര്‍ജിച്ചതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഇന്ത്യയുടെ മണ്ണിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ്’-രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.