പ്രാണന് വേണ്ടി പിടയുകയായിരുന്നു ആ പാമ്പ്, പാമ്പിന്‍റെ തല ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ കൊണ്ട് മൂടി കെട്ടിയിരുന്നു.

മുംബൈ / കാറിന്‍റെ പിറകിൽ നായയെ കെട്ടിവലിച്ച് കേരളത്തിൽ വിവാദം സൃഷ്ട്ടിച്ച സംഭവത്തിന് പിറകെ മുംബൈയിൽ നിന്ന് മറ്റൊരു ക്രൂരതകൂടി ദേശീയ തലത്തിൽ ചർച്ചയാവുന്നു. ഉപയോഗിച്ച ഗർഭനിരോധന ഉറ കൊണ്ട് പാമ്പിന്‍റെ തല മൂടി കെട്ടിയെന്നും ശ്വാസം കിട്ടാതെ പ്രാണന് വേണ്ടി പിടയുന്ന അവസ്ഥയിൽ മുംബൈ കണ്ടിവാലിയിൽ ഒരു പാമ്പിനെ കണ്ടെത്തിയതെന്നുമുള്ള വർത്തയാണത്. ഒരു ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്. പാമ്പിനെ പിന്നീട് രക്ഷിച്ചതായും പറയുന്നുണ്ട്.
മുംബൈയിലെ ഗ്രീന്‍ മെഡോ ഹൗസിങ് സൊസൈറ്റിയിലാണ് ഗർഭനിരോധന ഉറ ഉപയോഗിച്ച് തല മൂടിയ നിലയിൽ പാമ്പിനെ കാണുന്നത്. സൊസൈറ്റിയിലെ താമസക്കാരനാണ് ക്രൂരതയ്ക്കിരയായ പാമ്പിനെ ആദ്യം കാണുന്നത്. തുടർന്ന് അയാൾ പാമ്പ് പിടുത്ത വിദഗ്ധനായ മിത മാൽവങ്കറെ വിവരം അറിയിക്കുകയായിരുന്നു. മിത സ്ഥലത്തെത്തുമ്പോൾ ആരോ ഉപയോഗിച്ച ശേഷമുള്ള ഒരു കോണ്ടം പാമ്പിന്‍റെ തലയിൽ ഇട്ടിരിക്കുകയായിരുന്നു. 2.5 അടി നീളം ഉണ്ടായിരുന്ന പാമ്പിനെ മിത മാൽവങ്കർ പിടികൂടി. ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അത്. ഗർഭനിരോധന ഉറ നീക്കി പാമ്പിനെ മിത മോചിപ്പിക്കുകയായിരുന്നു. ഈ ക്രൂരതയ്ക്ക് പിന്നിൽ പാമ്പുപിടിത്തക്കാര്‍ തന്നെയായിരിക്കാം എന്നാണ് സംശയിക്കുന്നത്. മറ്റുള്ളവർക്ക് ഇത് ചെയ്യാൻ എളുപ്പമല്ലെന്നാണ് പാമ്പ് പിടുത്തത്തിൽ വിദഗ്ധനായ മിത പറയുന്നത്. പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാർ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാകും ഈ ക്രൂരത നടത്തിയതെന്ന് അയാൾ പറഞ്ഞു.പാമ്പിനെ രക്ഷിച്ച ശേഷം തന്നെ മൃഗ ഡോക്ടര്‍ പാമ്പിനെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി, സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിടുകയായിരുന്നു.