കോവിഡ് വ്യാപനത്തെ തുടർന്ന് ജയിലുകളിൽ നിന്ന് പരോളിൽ പോയവർ തിരികെ ജയിലുകളിലേക്ക്.

തിരുവനന്തപുരം / കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലെ വിവിധ ജയിലുകളിൽ നിന്ന് പരോളിൽ വീടുകളിലേക്ക് പോയ 250 തടവുകാരെ ജയിലിലേക്ക് തന്നെ തിരികെയെത്തിച്ചതായി ജയിൽ വകുപ്പ്. ബാക്കി വരുന്ന 950 ലേറെ തടവുകാരെ അടുത്ത മാസം 18 ഓടെ ജയിലുകളിൽ എത്തിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നു 1200 ഓളം തടവുകാരെയാണ് പരോളിൽ വീടുകളിലേക്ക് വിറ്റിരുന്നത്.
കോവിഡിന് മറയാക്കി പുറത്ത് വന്ന ചില തടവുകാർ അവധി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഇക്കാര്യത്തിൽ തുടർന്ന് സുപ്രീം കോടതിയുടെ മാർഗ നിർദേശം ഉണ്ടായി. കോടതിയുടെ നിർദ്ദേശ പ്രകാരം തടവുകാരുടെ പുനപ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു ഹൈപ്പർ കമ്മിറ്റി രൂപീകരിക്കുകയാ യിരുന്നു. തുറന്ന ജയിലുകൾ,വനിതാ തുറന്ന ജയിലുകൾ എന്നിവിടങ്ങളിലെ 589 തടവുകാരെ ഡിസംബർ 31ന് ശേഷമുള്ള 3 ദിവസങ്ങളിലായി ജയിലിൽ പ്രവേശിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിലെ 192 തടവുകാരെ ജനുവരി 7ന് ശേഷമുള്ള മൂന്നു ദിവസങ്ങളിലായും, 65 വയസ്സിനുമേൽ പ്രായമുള്ള മറ്റു തടവുകാരെ ജനുവരി 15 നു ശേഷമുളള മൂന്നു ദിവസങ്ങളിലായും, ജയിലിൽ പ്രവേശിക്കണമെന്നും നിർദേശിക്കുകയായിരുന്നു.