യു.എ.ഇ കോണ്‍സൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായം ലഭിച്ചിരുന്നതായുള്ള വെളിപ്പെടുത്തലിന് പിന്നിൽ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമം.

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ തലയിൽ കുറ്റങ്ങൾ ആരോപിക്കുന്ന പ്രതികളുടെ മൊഴി ആസൂത്രിതവും, ബോധപൂർവം കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണെന്ന് സംശയം. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റംസിന് നൽകിയ മൊഴികളിൽ സ്വർണക്കടത്തിന് യു.എ.ഇ കോണ്‍സൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായം ലഭിച്ചിരുന്നതായുള്ള വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.

യു.എ.ഇ കോൺസുലേറ്റിലെ ഉന്നതരുടെ പേരുകൽ ആരോപിക്കപെട്ടാൽ ഇരുരാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ നടപടികളിലേക്ക് എൻ ഐ എ നീക്കം നടത്തില്ല എന്ന കണക്ക് കൂട്ടലിലാണ് ഇത്തരം ആരോപണം ബോധപൂർവം ആരോപിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കേസിന്റെ തുടർ അന്വേഷണം മുന്നോട്ടുപോകുന്നതിനും പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് യു.എ.ഇ കോണ്‍സൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായം ലഭിച്ചിരുന്നതായി പ്രതികൾ പറയുന്നതെന്നാണ് കരുതുന്നത്. അറസ്റ്റിലായപ്പോൾതന്നെ അറ്റാഷെക്കെതിരെ നടപടി എടുക്കാത്തതിനെ സന്ദീപ് ചോദ്യം ചെയ്തിരുന്നതാണ്. കസ്റ്റംസിന് മുന്നിലും സന്ദീപ് പിന്നീടും അത് ആവർത്തിക്കുകയുണ്ടായി. അതേസമയം, സ്വപ്ന ആകട്ടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് കേസിൽ ഒരുപങ്കുമില്ലെന്ന് ആവർത്തിക്കുന്നുണ്ട്. ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ട്. എന്നാലിത് സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന പറയുമ്പോഴും, ഐ ടി വകുപ്പിൽ ജോലി നോക്കി കൊണ്ടുതന്നെ സ്വർണ്ണക്കടത്ത് ഇടപാടുകൾ സ്വപ്ന നടത്തി വരികയായിരുന്നു. മാത്രമല്ല, ഈ കാലയളവിൽ വെറും ഒരു ഒരു സൗഹൃദം മാത്രമെന്ന് സ്വപ്ന പറയുന്ന ശിവശങ്കർ രാത്രി വൈകിവരെ സ്വപ്നയുടെ താമസസ്ഥലത്ത് കഴിഞ്ഞിട്ടുമുണ്ട്. മറ്റു പ്രതികൾ ഈ സമയങ്ങളിൽ അവിടെ വരവും പോക്കും നടത്തിയിട്ടുമുണ്ട്.

വെള്ളിയാഴ്ചയാണ് സ്വപ്നയെ എൻ.ഐ.എ ഓഫിസിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തത്. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങളാണ് കസ്റ്റംസിന് മുന്നിലും ഇവർ ആവർത്തിച്ചത്. അതേസമയം, കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ സഹായം സ്വർണക്കടത്തിന് ലഭിച്ചതായി സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഓരോ തവണ സ്വർണം കടത്തുമ്പോഴും, അറ്റാഷെക്ക് 1,000 ഡോളർ വീതം നൽകിയിരുന്നു. 2019 ജൂലൈ മുതലാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത്. റമീസ്, സരിത്ത്, സന്ദീപ് എന്നിവരായിരുന്നു കള്ളക്കടത്തിന് പദ്ധതിയിട്ടത്. ഗൾഫിൽവെച്ചാണ് ഇവരെ പരിചയപ്പെട്ടത്. നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തായതിനാല്‍ കോണ്‍സൽ ജനറലിന്റെ സഹായം തേടിയാണ് ആദ്യം കോണ്‍സൽ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായിരുന്ന തന്നെ ഇവർ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ കള്ളക്കടത്തില്‍ പങ്കാളിയാക്കി. എന്നൊക്കെയാണ് സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ളത്.
2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ തുടർച്ചയായി 18 തവണ സ്വര്‍ണം കടത്തി. കോവിഡ് വ്യാപിച്ചതോടെ കോണ്‍സൽ ജനറല്‍ നാട്ടിൽ പോയി. ഇതോടെ അവിടത്തെ ചുമതല അറ്റാഷെ ഏറ്റെടുത്തു. അദ്ദേഹത്തെയും സ്വര്‍ണക്കടത്തിന്റെ ഭാഗമാക്കിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പദ്ധതി തയാറാക്കിയെന്ന് എന്‍.ഐ.എ. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പരിശോധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
11 ഇടങ്ങളിൽ നടന്ന ഗൂഢാലോചനയിൽ, സ്വപ്നയുടെ മൊഴി തെറ്റാണെന്നു തെളിയിക്കും വിധം, രണ്ടിടത്ത് എം. ശിവശങ്കറിന്റെ സാന്നിധ്യം എൻ.ഐ.എ സംശയിക്കുന്നു. അതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കൂടിയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. ശിവശങ്കർ താമസിച്ചിരുന്ന ഹെതർ ഫ്ലാറ്റ്, സമീപത്തുള്ള നക്ഷത്ര ഹോട്ടൽ, അമ്പലംമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റ് എന്നിവിടങ്ങളിലുൾപ്പെടെ ഗൂഢാലോചന നടന്നതിൽപെടും.
സൗഹൃദ കൂട്ടായ്മ എന്നാണ് ഇതിനെ പ്രതികൾ ന്യായീകരിക്കുന്നതെകിലും, ജൂൺ 30ന് എത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവെച്ചതോടെ പ്രതികൾ മൂന്ന് ദിവസം ഒരുമിച്ച് കൂടിഎത്തും,തുടർന്നാണ് ബാഗേജ് തിരിച്ചയക്കാനുള്ള നീക്കം നടത്തിയതും,ഒന്നും സൗഹൃദ കൂട്ടായ്മ ആയിരുന്നില്ല എന്നാണു ചൂടിക്കാണിക്കുന്നത്.