വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് രണ്ടുപേർ അറസ്റ്റിലായി.

വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവവുമായി ബന്ധപെട്ടു രണ്ടുപേര്‍ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. അര്‍മ ലാബ് നടത്തിപ്പുകാരനെയും കൂട്ട് പ്രതിയെയുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്.
രണ്ടാം പ്രതിയും ചെര്‍പ്പുളശ്ശേരി തൂത തെക്കുമുറി സ്വദേശിയുമായ സജിദ് എസ്. സാദത്ത്, കൂട്ടുപ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറി നല്‍കിയ പരാതിയിലാണ് നടപടി.
വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. മഞ്ചേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഒന്നാം പ്രതി സുനില്‍ സാദത്ത് ഇപ്പോള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ലാബിലെ ജീവനക്കാരനായ അബ്ദുല്‍ നാസറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് പരിശോധനാഫലം വ്യാജമായി നിര്‍മിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് വളാഞ്ചേരി അര്‍മ ലബോറട്ടറി ഉടമയെയും കൂട്ട് പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നൽകിയിട്ടുണ്ടോ എന്ന് സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.