ബിജുരമേശിന്റെ ആരോപണം വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കും.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്ന ബിജുരമേശിന്റെ ആരോപണം സംബന്ധിച്ച് വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെ ടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനി ച്ചിട്ടുള്ളത്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനം.
കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നു ബിജു ആരോപണം ഉന്നയിച്ചിരുന്നു. കോഴ നൽകിയതിന്റെയടക്കം വെളിപ്പെടുത്ത ലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം സംബന്ധിച്ചു അന്വേഷിക്കുന്നത്. പൂജപ്പുര വിജിലൻസ് യുണിറ്റ് നടത്തുന്ന അന്വേഷണത്തിൽ, ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുത്തന്വേഷണത്തിന് ശുപാർശ ചെയ്യും. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനും നിർദ്ദേശം നൽകിയിരിക്കുകയാണ്.